Saturday, June 18, 2016

മാധ്യമം, ജമായത്തേ ഇസ്ലാമി എന്നീ ചതിയന്മാരുടെ ഒറ്റും പരമതദ്വേഷവും


കന്യകയ്ക്ക് ദിവ്യഗർഭമുണ്ടായെന്നും അതിലെ കുഞ്ഞ് മുപ്പത്തിമൂന്നാം വയസ്സിൽ കുരിശുമരണം വരിച്ച് മൂന്നാം നാൾ ഉയർത്തെണീറ്റെന്നും ദൈവത്തിന്റെ മാലാഖ തിരഞ്ഞെടുക്കപ്പെട്ട ഒരു മനുഷ്യനു ലോകത്തിന്റെ പ്രമാണങ്ങൾ ഓതിക്കൊടുത്തെന്നും ദൈവമെന്നും സാത്താനെന്നും പേരിൽ രണ്ട് ദ്വന്ദ്വങ്ങൾ നിരന്തരസമരത്തിലാണെന്നും അവസാനമൊരുനാൾ സകലവന്റേം വിധിതീരുമാനിയ്ക്കപ്പെടുമെന്നും മരിച്ച് സ്വർഗ്ഗത്തിൽച്ചെന്നാൽ പലതരം സുഖസൗകര്യങ്ങൾ കിട്ടുമെന്നും അതിന്റെയൊക്കെ പേരിൽ എന്ത് ക്രൂരതയും കാട്ടാമെന്നും കൃഷ്ണൻ രാമൻ തുടങ്ങിയവരൊക്കെ സ്വന്തം ജീവിതകാലത്ത് പരശ്ശതം അത്ഭുതവൃത്തികൾ ചെയ്തെന്നും അമ്പലത്തിൽ വഴിപാടു ചെയ്യുന്നത് മുതൽ ഗീതയെ പൂജിയ്ക്കുന്നത് വരെ നല്ലകാലം വരുത്തുമെന്നും കരുതുന്നവർ, ഇതിൽച്ചിലതൊക്കെ ഏതായാലും സത്യമെന്ന് കരുതുന്നവർ, കുട്ടിച്ചാത്തൻ സേവയ്ക്കെതിരേ പരാതി നൽകിയിരിയ്ക്കുന്നു.

ഏറ്റവും വിഷമിപ്പിയ്ക്കുന്നത് അതൊന്നുമല്ല, ആ നാട്ടിലെ നിയമങ്ങളനുസ്സരിച്ച് കുറ്റാരോപിതരുടെ ജീവനുവരെ ഭീഷണിയായേക്കാവുന്ന ഇത്തരമൊരു ആരോപണം യാതൊരു മടിയുമില്ലാതെ ജമായത്തേ ഇസ്ലാമി അൽ കേരളം പത്രം ‘വളരെ ധൈര്യപൂർവം‘ നടത്തിയെന്നും അതിനെതിരെ-സ്വന്തം നാട്ടുകാർക്കെതിരെ, പരാതിപ്പെടുകയും അവരെ കുടുക്കി എന്ന അട്ടഹാസം വീണ്ടും പത്രത്തിലെഴുതുകയും അത് ജനം ആഘോഷിയ്ക്കുകയും ചെയ്യുന്നുവെന്നാണ്.

വാർത്ത ഇപ്പോൾ അവിടെ കാണുന്നില്ല. ഫേസ്ബുക്കിലെ സ്ക്രീൻഷോട്ട് ഇടുന്നു. വാർത്തയിലെഴുതിയിരുന്നത് ഇങ്ങനെയാണ്.
------------------------------------------------------------------
മനാമ: ബഹ്റൈനില്‍ ഒരു സംഘം മലയാളികളുടെ നേതൃത്വത്തില്‍ നടന്നുവന്ന അനധികൃത കുട്ടിച്ചാത്തന്‍ സേവാകേന്ദ്രം നിര്‍ത്തലാക്കി. ഗുദൈബിയയില്‍ ഇന്ത്യന്‍ ക്ളബിനു സമീപമുള്ള ഒരു ഫ്ളാറ്റ് കേന്ദ്രീകരിച്ചാണ് മാസങ്ങളായി കുട്ടിച്ചാത്തന്‍ സേവ നടത്തിയിരുന്നത്. ഇതുസംബന്ധിച്ച് കഴിഞ്ഞയാഴ്ച ‘ഗള്‍ഫ് മാധ്യമം’ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്ന് അടുത്ത ദിവസം തന്നെ ഇവിടുത്തെ ആരാധനാകേന്ദ്രം പൊളിക്കുകയാണുണ്ടായത്.
ബഹ്റൈനില്‍ ബിസിനസ് രംഗത്തുള്ള ഒരു പ്രമുഖ മലയാളിയുടെ നേതൃത്വത്തിലാണ് കുട്ടിച്ചാത്തന്‍ സേവക്കുള്ള സൗകര്യങ്ങളൊരുക്കിയത്. ഇയാള്‍ക്ക് ബിസിനസില്‍ ചില പ്രശ്നങ്ങളുണ്ടായപ്പോള്‍ അത് പരിഹരിക്കപ്പെട്ടത് തൃശൂരിലുള്ള ഒരു ചാത്തന്‍ സേവാകേന്ദ്രത്തില്‍ നിന്നാണെന്നും ഇതേ തുടര്‍ന്ന് ഇയാള്‍ ഇതിന്‍െറ ഉപകേന്ദ്രം എന്ന നിലക്ക് ബഹ്റൈനിലും സേവ തുടങ്ങുകയായിരുന്നെന്ന് പറയപ്പെടുന്നു.
ഇതിന്‍െറ പൂജക്കും മറ്റുമായി ഒരാളെ നാട്ടില്‍ നിന്ന് വിസ കൊടുത്ത് കൊണ്ടുവന്നിരുന്നു. ഇയാള്‍ താമസിക്കുന്ന ഫ്ളാറ്റിന്‍െറ ഒരു മുറിയിലാണ് സേവ നടന്നിരുന്നത്. കേന്ദ്രം അടച്ചതോടെ, ഇയാള്‍ മറ്റൊരിടത്ത് ജോലിക്ക് ചേര്‍ന്നതായാണ് വിവരം. സ്ഥിരം പൂജാരിക്കുപുറമെ മറ്റൊരു പ്രധാനി നാട്ടില്‍ നിന്ന് ഇടക്കിടെ വന്നുപോയിരുന്നു. ഇയാള്‍ ഇനിയും വരാന്‍ സാധ്യതയുണ്ടെന്നാണ് അറിയുന്നത്. എല്ലാ ദിവസവും പൂജയും ബുധന്‍,ശനി ദിവസങ്ങളില്‍ പ്രധാന വഴിപാടുകളുമാണ് നടന്നിരുന്നത്. മാസത്തിലൊരിക്കല്‍ നടത്തിയിരുന്ന സവിശേഷ പൂജയില്‍ കലശത്തിനായി ഇടപാടുകാര്‍ കോഴിയും മദ്യവുമായാണ് എത്തിയിരുന്നത്.പൂജകള്‍ക്കുശേഷം കോഴിക്കറിയും ഭക്ഷണവും മദ്യസേവയും പതിവാക്കിയിരുന്നു. കോഴിയും മറ്റുമായി ആളുകള്‍ വന്നുപോകാന്‍ തുടങ്ങിയതോടെ ഇവിടുത്തെ മറ്റുതാമസക്കാര്‍ തന്നെ പരാതിപ്പെടാന്‍ ഒരുങ്ങുന്നതിനിടെയാണ് ആരാധന അവസാനിപ്പിച്ചത്. ബഹ്റൈനിലെ സാമൂഹിക രംഗത്തും മറ്റും സജീവമായ മലയാളികളെ ഉള്‍പ്പെടുത്തി കുട്ടിച്ചാത്തന്‍ സേവയുടെ പ്രചാരകര്‍ ‘വിഷ്ണുമായ’ എന്ന പേരില്‍ വാട്സ് ആപ് ഗ്രൂപ്പും നടത്തിയിരുന്നു. വാര്‍ത്ത വന്നതോടെ, ഈ ഗ്രൂപ്പും അപ്രത്യക്ഷമായി. ഇവിടെ ആരാധനക്കത്തെുന്നവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വിവിധ പ്രശ്നങ്ങള്‍ ചോദിച്ചറിയുകയും അവരെക്കൂടി ഇത്തരം പൂജകള്‍ക്കായി എത്തിക്കുകയും ചെയ്യുന്ന രീതിയാണ് തുടര്‍ന്നിരുന്നത്. പൂജ വഴി കൈവന്ന സൗഭാഗ്യങ്ങളെക്കുറിച്ചുള്ള കഥകളും പലരും പ്രചരിപ്പിച്ചു.
ബിസിനസ്-തൊഴില്‍ പ്രശ്നങ്ങള്‍, ശത്രു സംഹാരം, ദാമ്പത്യത്തിലെ പൊരുത്തക്കേടുകള്‍ തുടങ്ങി നിരവധി പ്രശ്നങ്ങളുമായാണ് ആളുകള്‍ ഇവിടം സന്ദര്‍ശിച്ചിരുന്നത്.
കുട്ടിച്ചാത്തന്‍ സേവ പോലുള്ള ആരാധനകളും ആഭിചാരക്രിയകളും ബഹ്റൈനില്‍ നിയമവിരുദ്ധമാണ്. എന്നാല്‍, ഹിന്ദു ക്ഷേത്രങ്ങളും വിവിധ ക്രിസ്റ്റ്യന്‍ ചര്‍ച്ചുകളും നിയമവിധേയമായി തന്നെ ഇവിടെയുണ്ട്. അതിനിടെ, ചില മലയാളികളുടെ നേതൃത്വത്തില്‍ അദ്ലിയ, ബുദയ എന്നിവിടങ്ങളില്‍ രഹസ്യമായി ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി വിവരമുണ്ട്. വീടുകേന്ദ്രീകരിച്ച് ഭജനയും മറ്റുമായി തുടങ്ങിയ ഇത്തരം ഇടങ്ങള്‍ പിന്നീട് വിപുലീകരിച്ചതായാണ് അറിയുന്നത്.
-----------------------------------------------------------------------------

ആരാധനാസ്വാതന്ത്ര്യത്തിനായും ഏത് ഡിങ്കനെ ആരാധിയ്ക്കാനും അവനവന്റെ വിശ്വാസപ്രമാണങ്ങൾ സൂക്ഷിയ്ക്കാനും ഉള്ള സ്വാതന്ത്ര്യത്തിനായും ഈ നാട്ടിൽ ജമായത്തേ ഇസ്ലാമി അൽ കേരളം ഇനിയും വരും. കുഴപ്പമില്ല. ഞങ്ങൾ കുട്ടിച്ചാത്തൻ സേവക്കാർ അതിന്റെ മുൻ നിരയിൽത്തന്നെയുണ്ടാവും.

പീഎസ്. കുട്ടിച്ചാത്തൻ സേവയും കോഴിയെപൊരിച്ച് തിന്നുന്നതും മദ്യപിയ്ക്കുന്നതുമൊന്നും ‘ബ്ളാക് മാജിക്കല്ല‘ ഈസ്റ്ററിനും കൃസ്മസ്സിനും നോമ്പുതുറയ്ക്കും പത്താമുദയത്തിനും സംക്രാന്തിയ്ക്കും ചെയ്യുമ്പോൾ എന്ന് പറയാൻ പറഞ്ഞു. വിശാലമായ ജീവിതരീതികളുടെ ആഘോഷമാണത്. കോഴിയായാലും ബീഫായാലും പന്നിയായാലും കറിവച്ചാൽ ഭക്ഷണവും. സസ്യാഹാരികൾ പൊറുക്കുക.

ഭക്ഷണസ്വാതന്ത്ര്യത്തിനും ആരാധനാസ്വാതന്ത്ര്യത്തിനുമൊക്കെ ഇനിയും ‘മാധ്യമ‘ധർമ്മം ഉയർത്തിയുയർത്തി ഈ വഴി ആനകളേയും തെളിച്ച് വരണം കേട്ടോ. നമ്മളിവിടെയൊക്കെത്തന്നെ കാണും.
----------------------------------------
1921ല്‍ സ്വാമികള്‍ ശിവഗിരിയില്‍ സ്വസ്ഥമായി വിശ്രമിച്ചിരുന്ന ഒരു ദിവസം .അകലെ എവിടെയോ നിന്ന് രണ്ടാളുകള്‍ വന്ന് സന്ദര്‍ശനം കാത്ത് നില്‍ക്കുന്നു എന്ന് ഒരു അന്തേവാസി സ്വാമികളെ അറിയിച്ചു.

"കാത്തുനില്‍ക്കുന്നതെന്തിന്? അവരെ കൂട്ടിക്കൊണ്ട് വരാമല്ലോ" എന്ന് സ്വാമി പറഞ്ഞു.

ആഗതരെക്കണ്ടപ്പോള്‍ സ്വാമി : എന്താ,നമ്മെ കാണാന്‍ വന്നതായിരിക്കും അല്ലേ കൊള്ളാം.

ഉത്തരം : അല്ല സ്വാമി ഒരു സങ്കടമുണര്‍ത്തിക്കാന്‍ വന്നതാണ്.

സ്വാമി: നമ്മോടോ? സങ്കടമോ? എന്താണ് പറയാമല്ലോ.

ഉത്തരം: വളരെ നാളായി അടിയത്തിന്റെ വീട്ടില്‍ കുട്ടിച്ചാത്തന്‍ ഉപദ്രവം കൊണ്ട് കിടക്കപ്പൊറുതിയില്ല സ്വാമി. പലേ കര്‍മ്മങ്ങളും പ്രവര്‍ത്തിച്ച് നോക്കി.ഒരു മാറ്റവും ഇല്ല .സ്വാമി അടിയങ്ങളെ രക്ഷിക്കണം.

സ്വാമി: ആരാണെന്നാ പറയുന്നത് ?കുട്ടിച്ചാത്തനോ? കൊള്ളാമല്ലോ, ആളിനെ നിങ്ങള്‍ കണ്ടോ ?

ഉത്തരം: കണ്ടു സ്വാമി, വളപ്പിന്റെ ഒരിരുണ്ട മൂലയ്ക്കല്‍ കരിക്കട്ട പോലെ നില്‍ക്കുന്നത് അടിയങ്ങള്‍ കണ്ടു.എപ്പോഴും ഉപദ്രവമാണ്.ഇടതടവില്ലാതെ കല്ലെറിഞ്ഞ് കൊണ്ടിരിക്കും.

സ്വാമി: അത് തരക്കേടില്ല.ആള്‍ കുട്ടിച്ചാത്തനാണെന്ന് എങ്ങനെ അറിഞ്ഞു?അതും നാം പറഞ്ഞാല്‍ കേള്‍ക്കുമോ?

ഉത്തരം: ഉവ്വ് സ്വാമി,അവിടന്ന് പറഞ്ഞാല്‍കേള്‍ക്കും.
സ്വാമി: ആവോ, കുട്ടിച്ചാത്തനും നാമും തമ്മില്‍പരിചയമില്ല.

(ഉത്തരം കേട്ട് ആഗതര്‍ വല്ലാതെ വിഷണ്ണരായിനില്‍ക്കുന്നത് കണ്ടിട്ട്).

സ്വാമി: ആട്ടെ കുട്ടിച്ചാത്തന് നാമൊരു കത്ത് തന്നാല്‍ മതിയാകുമോ?

(ഒരു ഭക്തനോട്) ഇതൊന്ന് എഴുതി എടുത്തോളൂ (എന്നിട്ട്താഴെപ്പറയുന്ന വിധം പറഞ്ഞ് കൊടുത്തു).

"ശ്രീ കുട്ടിച്ചാത്തനറിവാന്‍,
ഈ കത്ത് കൊണ്ട് വരുന്ന പെരയ് രായുടെ വീട്ടില്‍ മേലാല്‍ യാതൊരു ഉപദ്രവവും ചെയ്യരുത്. എന്ന് നാരായണഗുരു"
..............

ഭാഗ്യമാണതൊക്കെ. മഹാഭാഗ്യം.

No comments:

Post a Comment