Wednesday, October 24, 2007

വാട്സണ്‍ , ബുദ്ധിശക്തി, നാരായണഗുരു

ഒരു നീണ്ട യാത്ര കഴിഞ്ഞ് നാഷണല്‍ എക്സ്പ്രസ്സിന്റെ കോച്ചില്‍ വോള്‍‌വെര്‍ഹാംറ്റണില്‍ വന്നിറങ്ങുമ്പോ രാത്രിയായിരുന്നു..വെള്ളിയാഴ്ച.പത്ത് മണി

എല്ലാ വെള്ളിയാഴ്ചത്തേയും പോലെ പതിനെട്ട് വയസ്സിനു താഴെയുള്ള ചെറുവാല്യക്കാരുടേ കൂത്താട്ടമായിരുന്നു ബസ്സ്റ്റാന്റില്‍..
ബാല്യം കഴിഞ്ഞു..യൗവനത്തിലെത്തീട്ടുമില്ല..ബഹളം തന്നെ..ക്ലബില്‍ നിന്നുള്ള വരവാണ്.

"ബസില്‍ പോണോടേയ്..ടാക്സി പിടിയ്ക്കണോ"..ഞാന്‍ സംശയിച്ചു..
"നില്ലെടാ..എന്തിനാ വെറുതേ കാശുകളയുന്നേ..അവര്‍ ബസിന്റെ മുകള്‍‌നിലയില്‍ കയറിയിരുന്നോളും..നമുക്കിതില്‍ പോകാംടാ"

ഒരു ബഹളം തുടങ്ങി..എപ്പോഴുമങ്ങനെയാണ്..ഈ പെണ്ണുങ്ങളുടെ ബഹളം..അലര്‍ച്ച കൂവല്‍...

You are a fuckin' basterd..racist..you fuck..you racist..

ഒരു പെണ്ണു നിന്ന് അലറുന്നു..എല്ലാവരുടേയും ശ്രദ്ധ അങ്ങോട്ടായി
ഒരു വെള്ളക്കാരിപ്പെണ്ണുതന്നെ..വേറൊരു വെള്ളക്കാരിപ്പെണ്ണിനോടാണ് ..
ചീത്ത വിളിയ്ക്കുന്നവളുടെ കൂടെ കുറേപ്പേരുണ്ട്..ചീത്തവിളി കൊള്ളുന്നവള്‍ ഒറ്റയ്ക്കും..അല്ല അവളുടെ ബോയ്ഫ്രണ്ട് ഓടിയടുത്തുവന്നു..അവനും വെള്ള
ചീത്തവിളി തുടരുന്നു..

You RACIST..Fuckin' RACIST..YOU are a RACIST..basterd..

ചീത്തവിളി കേള്‍ക്കുന്നവള്‍ ദേഷ്യം കൊണ്ട് വിറയ്ക്കുന്നു..വിളിയ്ക്കുന്നവള്‍ അത്ര ദേഷ്യത്തിലല്ല
വിളി കേള്‍ക്കുന്നവളെ കാമുകന്‍ ആശ്വസിപ്പിയ്ക്കുന്നു..
Behave yourself..dont worry..stay calm..അവന്‍ അവളെ കെട്ടിപ്പിടിച്ചു

I AM NOT RACIST അവള്‍ അലറി..

NO YOU ARE A RACIST..FUCKING RACIST..
കൂടെ നില്‍ക്കുന്ന കറുപ്പും വെള്ളയുമായ ബാല്യക്കാര്‍ ഒരുമിച്ച് പാടി..
FUCKING RACIST..FUCKING RACIST..

I am not a racist.. അവള്‍ കരഞ്ഞുകൊണ്ട് കാമുകനോട് പറഞ്ഞു..നിലവിളിച്ചുകൊണ്ട് അവന്റെ നെഞ്ഞില്‍ ചാഞ്ഞു..

We are not Racists.. കാമുകന്‍ പറഞ്ഞു..
You are not..SHE IS..

NO NO No I am NOT..അവള്‍ നിലവിളിച്ചു..

ബസ് വന്നതില്‍ നിലവിളിയ്ക്കുന്ന അവളേയും കൊണ്ട് കാമുകന്‍ കയറി..പിറകീന്ന് ഒരു ചെറിയ കടലാസ് ചുരുട്ടി ചീത്ത വിളിച്ചുകൊണ്ടിരുന്ന വെള്ളക്കാരി അവരെ എറിഞ്ഞു..She is a fucking racist..ബസിലിരുന്നവരോട് അവള്‍ വിളിച്ചു പറഞ്ഞു..

കാര്യോന്നുമില്ല..ചീത്ത വിളിച്ചുകൊണ്ടിരുന്നവളുടെ കറുപ്പന്‍ കാമുകനേപ്പറ്റി എന്തോ മറ്റവള്‍ കുറ്റം പറഞ്ഞു....

ഇത് നടന്ന സംഭവം.. 20/10/2007 ശനിയാഴ്ച രാത്രി..

19/10/2007, വെള്ളിയാഴ്ച ,

എന്താണ് ജയിംസ് വാട്സണ്‍ പറഞ്ഞത് ?

ഡീ എന്‍ ഏ യുടേ ഇരട്ടപിരിയന്‍ കോണി രൂപം കണ്ടുപിടിച്ചവരിലൊരാളാണ് ജയിംസ് വാട്സണ്‍.അതിനായി അദ്ദേഹത്തിന് നൊബേല്‍ സമ്മാനം കിട്ടുകയുമുണ്ടായി..



വിവാദങ്ങള്‍ അദ്ദേഹത്തിനു പുത്തരിയല്ല..സ്വവര്‍ഗ്ഗാനുരാഗികളേയും സ്ത്രീകളേയും ഒക്കെപ്പറ്റി അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ ലോകത്തെമ്പാടും വിവാദത്തീയുയര്‍ത്തിയിട്ടുണ്ട്..
സണ്‍‌ഡേ ടയിംസിനു അദ്ദേഹം നല്‍കിയ ഒരു അഭിമുഖമാണ് ഇപ്പോള്‍ വിവാദമായത്..


(I) "inherently gloomy about the prospect of Africa" because "all our social policies are based on the fact that their intelligence is the same as ours – whereas all the testing says not really."
(ആഫ്രിക്കയുടെ പുരോഗതിയില്‍ ഞാന്‍ വളരെ വിഷാദവാനാണ്..കാരണം നമ്മുടേ എല്ലാ സാമൂഹ്യ പരിഷ്കരണ രീതികളും അവരുടെ ബുദ്ധിശക്തി നമ്മുടേതിനു തുല്യമാണ് എന്ന രീതിയിലാണ് നടപ്പിലാക്കുന്നത്....പക്ഷേ എല്ലാ പരീക്ഷണങ്ങളും തെളിയിയ്ക്കുന്നത് അങ്ങനെയല്ല എന്നാണ്..)

II) There is no firm reason to anticipate that the intellectual capacities of peoples geographically separated in their evolution should prove to have evolved identically,"
(ഭൂമിശാസ്ത്ര പരമായി വേര്‍പെട്ടുകിടക്കുന്ന ജനവിഭാഗങ്ങളുടെ ബൗദ്ധിക നിലവാരം പരിണാമപരമായി ഒരേരീതിയിലാണ് പരിണമിച്ച് വന്നതെന്നത് പ്രതീക്ഷിയ്ക്കാന്‍ പറ്റുകയില്ല.)

III) "Our wanting to reserve equal powers of reason as some universal heritage of humanity will not be enough to make it so."

വാട്സണ്‍ തന്മാത്രാ ജീവശാസ്ത്രത്തിലെ വലിയൊരു ശാസ്ത്രജ്ഞനാണ്. ഡീ എന്‍ ഏ യുടെ ഇരട്ടപിരിയന്‍ കോണി രൂപം കണ്ടുപിടിച്ചവരിലൊരാളാണ് ..അതുകൊണ്ട് തന്നെ അദ്ദേഹം പറഞ്ഞതിനെന്തെങ്കിലും ശാസ്ത്രീയമായ അടിസ്ഥാനമുണ്ടൊ എന്നു പരിശോധിയ്ക്കാം.

(I) "inherently gloomy about the prospect of Africa" because "all our social policies are based on the fact that their intelligence is the same as ours – whereas all the testing says not really."

(ആഫ്രിക്കയുടെ പുരോഗതിയില്‍ ഞാന്‍ വളരെ വിഷാദവാനാണ്..കാരണം നമ്മുടേ എല്ലാ സാമൂഹ്യ പരിഷ്കരണ രീതികളും അവരുടെ ബുദ്ധിശക്തി നമ്മുടേതിനു തുല്യമാണ് എന്ന രീതിയിലാണ് നടപ്പിലാക്കുന്നത്.പക്ഷേ എല്ലാ പരീക്ഷണങ്ങളും തെളിയിയ്ക്കുന്നത് അങ്ങനെയല്ല എന്നാണ്..)

ഇതില്‍ അദ്ദേഹം വിഷാദവാനാണ് എന്നുള്ളതവിടെ നില്‍ക്കട്ടെ. അവരുടേ ബുദ്ധിശക്തി അദ്ദേഹത്തിന്റേതിനു തുല്യമണോ അല്ലയോ എന്നതാണിവിടെ വിഷയം..എന്താണ് ബുദ്ധി ശക്തി?

ലോകമമ്പാടും പാശ്ചാത്യ ശാസ്ത്ര ഗവേഷകര്‍ ഒരു നിര്‍‌വചനം നല്‍കാന്‍ പണിപ്പെടുന്ന വിഷയമാണത്.ഒരു പ്രത്യേക അളവുകോലോ, അളവുരീതിയോ ഒന്നും ബുദ്ധിശക്തിയ്ക്ക് കുറ്റമറ്റതായില്ല. സമൂഹങ്ങളിലൂടെയും കാലഘട്ടങ്ങളിലൂടേയും അവസ്ഥാവ്യതിയാനങ്ങളിലൂടെയും ബുദ്ധിശക്തിയുടെ നിര്‍‌വചനം മാറിക്കൊണ്ടേയിരിയ്ക്കും.ബുദ്ധിശക്തി എന്ന പൊതുപദം ഉപയോഗിയ്ക്കുന്നതിനു പകരം ഓരോ മേഖലകളിലെ കഴിവുകളെ അളക്കുകയാണ് കൊഗ്നിറ്റീവ് മനഃശാസ്ത്രത്തിലെ പൊതുവേ അംഗീകരിയ്ക്കപ്പെട്ട രീതികളിലൊന്ന്.

പറഞ്ഞത് വാട്സണൊ ആരൊ ആകട്ടേ..അതുകൊണ്ട് തന്നെ എന്ത് പരീക്ഷണം നടത്തിയാലും ഒരാളെ മറ്റൊരാളുടെ ബുദ്ധിയുമായി താരതമ്യപ്പെടുത്താനാകില്ല.ഭാഷാജ്ഞാനം കൂടുതലുള്ളയാളുടേ ബുദ്ധി ഗണിതത്തില്‍ പ്രാവീണ്യമുള്ളയാളുടെ ബുദ്ധിയുമായി താരതമ്യപ്പെടുത്തുന്നതെങ്ങനെ.? അതായിരിയ്ക്കില്ല ഒരു കവിയുടേ ബുദ്ധി. സംഗീതജ്ഞന് വേറൊരുതരം ബുദ്ധിയായിരിയ്ക്കും..അപ്പൊ വാട്സണ്‍ പറഞ്ഞത് ശാസ്ത്രമാകുന്നില്ല.

"whereas all the testing says not really." "പക്ഷേ എല്ലാ പരീക്ഷണങ്ങളും തെളിയിയ്ക്കുന്നത് അങ്ങനെയല്ല എന്നാണ്"
എന്നു പറഞ്ഞതിനു ഇന്നുവരെ ഒരു തെളിവു നല്‍കാന്‍ വാട്സണു കഴിഞ്ഞിട്ടുമില്ല.എന്ത് പരീക്ഷണങ്ങള്‍? ആരു നടത്തി?

വാട്സണ്‍ അടുത്തതായി പറഞ്ഞത്..
II) There is no firm reason to anticipate that the intellectual capacities of peoples geographically separated in their evolution should prove to have evolved identically,"

(ഭൂമിശാസ്ത്ര പരമായി വേര്‍പെട്ടുകിടക്കുന്ന ജനവിഭാഗങ്ങളുടെ ബൗദ്ധിക നിലവാരം പരിണാമപരമായി ഒരേരീതിയിലാണ് പരിണമിച്ച് വന്നതെന്നത് പ്രതീക്ഷിയ്ക്കാന്‍ പറ്റുകയില്ല.)

വളരെ ശരിയാണെന്ന് ആദ്യനോട്ടത്തില്‍ തോന്നുന്ന കാര്യം..അതായത് വാട്സണ്‍ പറയുന്നത് പരിണാമപരമായി ബുദ്ധിശക്തിയുടേ കാര്യത്തില്‍ (ഭൂമിശാസ്ത്രപരമായി വേറിട്ട് കിടക്കുന്നത് കാരണം) മനുഷ്യരാരും ഒരുപോലെയല്ല.ഇപ്പറഞ്ഞതില്‍ വാട്സണോട് നമുക്ക് യോജിയ്ക്കാം. പക്ഷേ എന്തിനു നാം ഒരു പോലെയാകണം?

പക്ഷേ ലക്ഷക്കണക്കിനു കൊല്ലങ്ങളായി മനുഷ്യന്‍ പരിണാമപമായി ആര്‍ജ്ജിച്ചെടുത്ത കഴിവുകള്‍, ‍എന്തിനാണൊ ആ കഴിവുകള്‍ ആര്‍ജ്ജിച്ചത് അതിന്റെ യദാര്‍ത്ഥ ഉദ്ദേശത്തിനല്ല ഇന്ന് ഉപയോഗിയ്ക്കുന്നത്. സാംസ്കാരികപരിണാമം കഴിവുകളുടെ ഉപയോഗത്തിലും വിന്യാസത്തിലും വളരെയേറിയ മാറ്റങ്ങള്‍ വരുത്തിയിരിയ്ക്കുന്നു. അത് കൊണ്ട് തന്നെ മനുഷ്യന്റെ ഇന്നത്തെ പരിണാമം സാധാരണ ജന്തുവര്‍ഗ്ഗങ്ങളുടേതില്‍ നിന്ന് വേറിട്ട ഒന്നായിത്തന്നെ കാണണം.

ഉദാഹരണത്തിന് മരുഭൂമിയിലെ ജീവിതം വളരെ കുറഞ്ഞ ജലവിനിയോഗം കൊണ്ട് തന്നെ ജീവിയ്ക്കാന്‍ ഒരു മനുഷ്യജാതിയെ പ്രാപ്തനാക്കിയെന്നിരിയ്ക്കട്ടേ.അത് എപ്പോഴും മരുഭൂമിയില്‍ തന്നെ ഉപയോഗപ്പെടണമെന്നില്ല. ചിലപ്പോള്‍ നടുക്കടലില്‍ പെട്ടാലായിരിയ്ക്കും ആ ഗുണം ഉപയോഗപ്പെടുക. അതുപോലെ തന്നെ വന്യമായ ജീവിതംകൊണ്ട് വളരെ വേഗതയേറിയ റിഫ്ലക്സുകള്‍ ആര്‍ജ്ജിച്ച ഒരു മനുഷ്യജാതി ഉണ്ടെന്നിരിക്കട്ടേ അത് ചിലപ്പോള്‍ കാട്ടിലല്ല ഒരു നഗരത്തിലെ തിരക്കേറിയ റോഡ് മുറിച്ചുകടക്കുമ്പോഴായരിയ്ക്കും ആവശ്യമാകുക.(മാനസികമായ കഴിവുകള്‍ പരിണാമപരമായി, തിരഞ്ഞെടുക്കപ്പെട്ടവയുടെ അതിജീവനത്താല്‍ ആര്‍ജ്ജിച്ചെടുക്കുവാന്‍ ആവശ്യമായ സമയമെത്ര എന്ന ചര്‍ച്ച അവിടെ ഉയര്‍ന്നു വരുകയും ചെയ്യും.)

മറ്റൊരു ഉദാഹരണമായി ഇതെഴുതുന്ന എന്നെത്തന്നെയെടുക്കാം..വേറേതൊരു വന്യ ജന്തുവര്‍ഗ്ഗമായിരുന്നെങ്കിലും ഞാനെന്ന വ്യക്തിയുടെ ജനിതക രൂപം അടുത്ത തലമുറയിലേയ്ക്ക് പകരുന്നത് ഏതാണ്ട് അസാധ്യമായേനേ.(എനിയ്ക്ക് സന്തതി ഉത്പ്പാദന ശേഷി ഉണ്ട് എന്ന ഊഹത്തിലാണ് ഇതെഴുതുന്നത് ..ഇന്നുവരെ പരീക്ഷിച്ചിട്ടില്ല:) ഏതാണ്ട് ബാല്യത്തില്‍ തന്നെ ഹൃസ്വദൃഷ്ടി ബാധിച്ച് ഇന്ന് കണ്ണടയില്ലെങ്കില്‍ ഏതാണ്ട് സാധാരണജീവിതം അന്യമായ ഞാനെന്ന വ്യക്തി, പ്രകൃതി എന്നെ എവിടെയാണോ ജീവിയ്ക്കാനുദ്ദേശിച്ചത്, (സ്വാഭാവികമായ ഇരപിടിയന്മാരുള്ള സ്ഥലത്ത്..കാട് പുല്‍‌പ്രദേശം എല്ലാമാകാം..) അവിടെ ജീവിച്ചാല്‍ ബാല്യം കടന്നു കിട്ടുകയില്ല എന്നുള്ളത് തര്‍ക്കമറ്റ സംഗതിയാണല്ലോ.അതായത് വാട്സണ്‍ പറഞ്ഞത് വച്ച് നോക്കിയാല്‍ (ഭൂമിശാസ്ത്രപരമായ പരിണാമത്താല്‍ ആര്‍ജ്ജിച്ച കഴിവുകള്‍ ഇല്ലാത്തത്) എന്നെപ്പോലെ കോടിക്കണക്കിനു പേര്‍ ഇന്ന് ജീവിയ്ക്കേണ്ടവരല്ല.

അവരിന്ന് ജീവിയ്ക്കുന്നത് മനുഷ്യന്റെ പരിണാമം ഭൂമിശാസ്ത്രപരമായ അതിരുകള്‍ക്കപ്പുറത്ത് കടന്ന് ഭൗതികപരിണാമത്തെക്കാള്‍ സാംസ്കാരിക പരിണാമത്തിനെ വരിച്ചതു കൊണ്ടാണ്. അതിന്റെ വേഗം ഏത് പ്രകൃതിക രീതിയേയും അതിശയിയ്ക്കുന്നതുമാണ്. അതുകൊണ്ട് തന്നെ പലപ്പോഴും ഭൂമിശാസ്ത്രപരമായ പരിണാമത്തിന് മനുഷ്യന്‍ എന്ന ജീവിവര്‍ഗ്ഗത്തിന്റെ കാര്യത്തില്‍ വലിയ പ്രസക്തിയില്ലാതെയായിത്തീര്‍ന്നിരിയ്ക്കുന്നു.അല്ലെങ്കില്‍ ഭൂമിശാസ്ത്രപരമായ പരിണാമത്തിന്റെ പരിമിതികളെ മറികടക്കുവാന്‍ മനുഷ്യനു കഴിഞ്ഞിരിയ്ക്കുന്നു.ഒരൊറ്റ ജീവിവര്‍ഗ്ഗമായിട്ടുതന്നെ..അല്ലാതെ കാപ്പിരിയും വെളുമ്പനും മഞ്ഞനും ആയിട്ടല്ല.

അപ്പൊ വാട്സണ്‍ പറഞ്ഞ രണ്ടാം കാര്യവും പ്രസക്തിയില്ലാത്തതാകുന്നു.

എന്നാലും ശരാശരി ഐ ക്യൂ വും തൊലിനിറവും തമ്മിലുള്ള ബന്ധത്തെപ്പെറ്റി ധാരാളം പഠനങ്ങള്‍ പാശ്ചാത്യലോകത്ത് പ്രത്യേകിച്ച് അമേരിയ്ക്കയില്‍ നടക്കുന്നുണ്ട്. അതില്‍ ശരാശരി കറുത്തവരുടെ ഐ ക്യൂ ശരാശരി വെളുത്തവരുടേതില്‍ നിന്ന് അല്പ്പം കുറവായി കണ്ടിട്ടുമുണ്ട്.(ശരാശരി ശ്രദ്ധിയ്ക്കുക.) പക്ഷേ അമേരിയ്ക്കന്‍ മനശാസ്ത്ര അസോസിയേഷന്‍ അത് ആഫ്രിയ്ക്കന്‍ പാരമ്പര്യമോ ജനിതകമാറ്റങ്ങളൊ കൊണ്ടല്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അത് പൂര്‍ണ്ണമായും ജീവിതപരിതസ്ഥിതികളുടെയും സാമ്പത്തിക വ്യത്യാസങ്ങളുടേയും ഉല്പ്പന്നമാണെന്നാണ് അവര്‍ പറയുന്നത്. റിച്ചാഡ് നിസ്ബറ്റിനെപ്പോലെയുള്ള പ്രമുഖ മനഃശാസ്ത്ര ഗവേഷകരും അത് ശരിവയ്ക്കുന്നു.

( എണ്ട്രന്‍സ് പരീക്ഷ പാസായി മെഡിയ്ക്കല്‍ കോളേജുകളിലേയും എഞ്ജിനീയറിംഗ് കോളേജുകളിലേയും മെറിറ്റ് സീറ്റുകളില്‍ പ്രവേശനം ലഭിയ്ക്കുന്നവരില്‍ സിംഹഭാഗവും സമൂഹത്തിലെ സാമ്പത്തികനിലവാരം ഉയര്‍ന്നവരുടെ മക്കള്‍ക്കാണെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ ഒരു പഠനത്തില്‍ തെളിഞ്ഞതായി ഓര്‍ക്കുന്നു..(ഇതിനു സൈറ്റേഷന്‍ ഇല്ല ഉള്ളവര്‍ അറിയിയ്ക്കുക.:)‍
ഇനിയെന്നാണാവോ സമൂഹത്തിലെ ഉയര്‍ന്ന ഇടത്തരക്കാര്‍ക്ക് ജനിതകപരമായി ഭീകരബുദ്ധിയുള്ളത്കൊണ്ടാണ് അങ്ങനെയുണ്ടായെതെന്ന് തെളിയിയ്ക്കാന്‍ ഒരു വാട്സന്‍ വരുന്നത്?‌)

ഈ ജീവിതപരിതസ്ഥിതിയേയും സാമ്പത്തികത്തേയും കുറിച്ചൊക്കെ അറിയണമെങ്കില്‍ നാം അമേരിയ്ക്കയിലെ കറുത്ത വര്‍ഗ്ഗക്കാരുടെ ജീവിതത്തെപ്പെറ്റി മനസ്സിലാക്കണം. 1863 ല്‍ എബ്രഹാം ലിങ്കണ്‍ അടിമത്തം നിയമം മൂലം നിരോധിച്ചെങ്കിലും ഒരു നൂറു കൊല്ലം കൂടി സാമ്പത്തികമായ അടിമത്തം തുടരുക തന്നെ ചെയ്തു.1964ലാണ് അമേരിയ്ക്കയില്‍ പൊതുജനാവകാശ നിയമം നടപ്പിലാക്കുന്നത്.അതുവരെ കറുത്തവര്‍ക്ക് നിയമ പരിരക്ഷ പോലുമുണ്ടായിരുന്നില്ല.

സാമ്പത്തികമായി ഇന്നും ഭൂരിഭാഗവും അത്ര നല്ല നിലയിലല്ല ഇന്നും.2004 ലെ കണക്കു പ്രകാരം ഏതാണ്ട് ഇരുപത്തഞ്ച് ശതമാനം പേരും ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരാണ്. ഒരു ശരാശരി വെള്ളക്കാരന്‍ കുടുംബത്തിന്റെ വരുമാനം 53,356 ഡോളര്‍ ആയീയ്ക്കുമ്പോള്‍ കറുത്തവന്റെ കുടുംബ ശരാശരി വരുമാനം 33,255 ഡോളര്‍ മാത്രമാണ്.വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള കൊഴിഞ്ഞ്പോക്ക് അവരിലാണ് ഏറ്റവും കൂടുതല്‍ കാണുന്നത്. ആവശ്യമായ വിദ്യാഭ്യാസ യോഗ്യതകളില്ലാത്തതുകൊണ്ട് തന്നെ യുവാക്കളിലെ തൊഴിലില്ലായ്മയും താരതമ്യേന കുറവാണ്. ഏഷ്യന്‍ അമേരിക്കക്കാരേക്കാളും കുറവാണ് കറുത്തവരുടെ വരുമാനം.

(കറുത്ത സായിപ്പിന് കൊടുക്കാത്തതും വെളുത്ത സായിപ്പിന് ചെയ്യാന്‍ മടിയായതുമായ പല ജോലികളും അമേരിയ്ക്കയില്‍ പഠിയ്ക്കാനായി പോകുന്ന മലയാളിയ്ക്ക് കിട്ടുമെന്ന്,പണ്ടത്തെയേതോ മാതൃഭൂമി ഉപരിപഠനം വാര്‍ഷികപ്പതിപ്പില്‍ അമേരിയ്ക്കന്‍ ഉപരിപഠന സാധ്യതകളേപ്പറ്റി മധു എസ് നായര്‍ എഴുതിയ ഒരു ലേഘനത്തില്‍ തമാശ രൂപേണ പരാമര്‍‍ശിച്ചത് ഓര്‍മ്മ വരുന്നു.)

അതേ സമയം തന്നെ അവര്‍ അവരുടെ ഇത്തരം പരിമിതികള്‍ക്കുള്ളില്‍ നിന്നുതന്നെ അമേരിയ്ക്കന്‍ ജീവിതത്തിനു നല്‍കിയ സംഭാവനകള്‍ എണ്ണമറ്റതാണ്‍.ഒരുപക്ഷേ ഏതൊരു കൂട്ടരേക്കാളും കൂടുതല്‍.കല , സാഹിത്യം, സംഗീതം, ഭാഷ, കൃഷി, സാങ്കേതികവിദ്യ , ശാസ്ത്രം തുടങ്ങി എല്ലാമേഖലകളിലും എണ്ണമറ്റ സംഭാവനകള്‍ അവര്‍ ലോകത്തിനു നല്‍‍കിയിട്ടുണ്ട്.

ഇത്തരം ശാസ്ത്രീയ വര്‍ണ്ണവിവേചന സിദ്ധാന്തങ്ങളുമായി നടക്കുന്നത് വാട്സണ്‍ മാത്രമല്ല.കൃസ്തുവിനു ശേഷം ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഗ്രീക്ക് ഭിഷഗ്വരനായ ഗാലന്‍ മുതല്‍ ഇന്ന് വാട്സണ്‍ വരെയെത്തിനില്‍ക്കുന്ന അവരുടെ ചരിത്രത്തില്‍ ലോകത്തെമ്പാടും പകയുടേയും വെറുപ്പിന്റേയും വിഷം വിതച്ച് കടന്നുപോയവരൊത്തിരിയുണ്ട്.പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കം മുതലേ കറുത്തവന്റെ ബുദ്ധിശക്തി താരതമ്യപ്പെടുത്താന്‍ വെളുത്തവന് കൗതുകം തോന്നിയതുമാണ്. അവനതന്നേ തുടങ്ങിയതമാണ്.

വാട്സണും ഗാലനുമിടയിലെവിടെയോ കോടാനുകോടി ശവങ്ങള്‍ക്കിടയില്‍ നിന്ന് സ്വയം വെടിവച്ച് ചിരിച്ച, ലോകത്തിലെ മുഴുത്ത ദ്രോഹികളിലൊരാളായ അഡോള്‍ഫ് ഹിറ്റ്ലറുമുണ്ട്.

ഇനി അല്പ്പം ജനിതകമാവാം.ഡീ എന്‍ ഏ യുടെ രൂപത്തിന്റെ കണ്ടുപിടിത്തം വഴി ജനിതകത്തിന്റെ തലതൊട്ടപ്പനായ വാട്സണ് പുത്തന്‍ ജനിതക പഠനങ്ങളേപ്പെറ്റി അറിവുണ്ടാകാതെയിരിയ്ക്കില്ല.ലോകത്തുള്ള എല്ലാ മനുഷ്യരിലേയും 99.99 ശതമാനം ജീനുകളും ഒരുപോലെയാണെന്ന് ജനിതക പഠനങ്ങള്‍ വഴി കണ്ടെത്തിയിട്ടുണ്ട്. അപ്പോ രണ്ട് മനുഷ്യര്‍ തമ്മില്‍ ഒരു 0.1 ശതമാനം ജനിതകരൂപത്തില്‍ വ്യത്യാസമുണ്ടാകാമല്ലോ..പക്ഷേ അതില്‍ത്തന്നെ 85 ശതമാനം വ്യത്യാസങ്ങളും ഒരേ മനുഷ്യ ജാതികള്‍ക്കുള്ളില്‍‍ത്തന്നെ കാണാന്‍ കഴിയും.(ഉദാ. വെളുത്തവനും വെളുത്തവനും തമ്മില്‍) രണ്ട് ജാതികളെടുത്താല്‍ 8 ശതമാനത്തോളം വ്യത്യാസങ്ങളേ കാണുന്നുള്ളൂ..അതായത് കറുമ്പനും വെളുമ്പനും തമ്മിലുള്ള വ്യത്യാസത്തേക്കാള്‍ ജനിതകവ്യത്യാസം വെളുമ്പനും വെളുമ്പനും തമ്മിലുണ്ടായേക്കാം.

പക്ഷേ ഇവിടെയൊക്കെ നാം വെറുതേ ശാസ്ത്രത്തെ കൂട്ടുപിടിയ്ക്കുന്നത് അനാവശ്യമാണെന്ന് തെളിയിച്ച് കൊണ്ട് വാട്സണ്‍ ഇങ്ങനേയും പറഞ്ഞത്രേ

"എല്ലാവരും തുല്യരെന്ന് നമുക്ക് ആഗ്രഹിയ്ക്കാം" "കറുത്ത വര്‍ഗ്ഗക്കാരായ തൊഴിലാളികളുമായി ഇടപെടേണ്ടി വരുന്ന ആള്‍ക്കാര്‍ക്ക് ഇത് ശരിയല്ലെന്ന് മനസ്സിലാക്കാം."

"വളരെയധികം സാമര്‍ഥ്യമുള്ള കറുത്തവര്‍ ഉണ്ടാകാം.പക്ഷേ അവര്‍ താണനിലയില്‍ നേട്ടം കൈവരിച്ചില്ലെങ്കില്‍ അവരെ ഉദ്യോഗക്കയറ്റം നല്‍കരുത് "

ആംഗലേയ സായിപ്പ് ഇതിനെതിരേ പ്രതികരിച്ചത് അസൂയപ്പെടുത്തുന്ന രീതിയിലായിരുന്നു. ലണ്ടന്‍ സയന്‍സ് മ്യൂസിയം വാട്സണ്‍ പറഞ്ഞതിനെ ശക്തമായി അപലപിയ്ക്കുകയുണ്ടായി.അയാളുടെ പ്രഭാഷണം സയന്‍സ് മ്യൂസിയത്തില്‍‍ വച്ച് നടത്താനിരുന്നത് വേണ്ടെന്ന് വയ്ക്കുകയും ചെയ്തു.ലണ്ടന്‍ മേയര്‍ വാട്സന്റെ അഭിപ്രായങ്ങളിലെ പൊള്ളത്തരം ചൂണ്ടിക്കാണിച്ച് കൊണ്ട് പറഞ്ഞത് ലണ്ടന്‍ നഗരത്തെ നോക്കുവാനായിരുന്നു (ലോകത്തില്‍ത്തന്നെ ഏറ്റവും കൂടുതല്‍ എത്നിക് ഡൈവേഴ്സിറ്റി ഉള്ള നഗരങ്ങളിലൊന്നാണിന്ന് ലണ്ടന്‍..സായിപ്പ് അതില്‍ അഭിമാനിയ്ക്കുകയും ചെയ്യുന്നുണ്ട്.). പത്രങ്ങളെല്ലാം വര്‍ണ്ണവെറിയ്ക്കെതിരെ മുന്നില്‍ വന്നു. വാട്സണെ അയാളുടെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു തന്നെ സസ്പെന്റ് ചെയ്തു..

എന്തായാലും ഒരുകാര്യം ഉറപ്പാണ്. ഇയാളിത് വെറുതേയങ്ങ് പറഞ്ഞതല്ല. അമേരിയ്ക്കന്‍ 2008 രാഷ്ട്രപതിതെരഞ്ഞെടുപ്പില്‍ ഹിലാരി മുന്നിലെത്തുമെന്ന് അഭിപ്രാ‍യ വോട്ടെടുപ്പുകള്‍ പറഞ്ഞാലും ഒബാമ ചില്ലറ ഭീഷണിയല്ല അവര്‍ക്കുണ്ടാക്കുന്നത്. ചിലപ്പോ ഒരു കറമ്പന്‍ വെള്ളക്കുടിലില്‍ അന്തിയുറങ്ങാനും സാധ്യതയുണ്ട്. ഒബാമയുടെ വോട്ടുതേടല്‍ കറുത്തവരുടെയിടയിലെന്നതിനേക്കാള്‍ വെളുത്തവരുടെയിടയിലാണ് എന്നതുമോര്‍ക്കണം. അയാളെ ഒരു കറുത്ത പ്രസിഡന്റ് സ്ഥാനാര്‍ത്ഥി എന്ന രീതിയിലുമല്ല കൊണ്ട് വരുന്നത്. ഒരു വെള്ള വനിത വരുന്നത് കറമ്പന്‍ വരുന്നതിനേക്കാള്‍ നന്നായി വാട്സണെപ്പോലുള്ളവര്‍ക്ക് തോന്നുമെന്നതില്‍ സംശയമില്ല..ഇത്രയധികം മെനക്കെട്ട് ഇത്രയുമൊക്കെ പറയുന്നത് അവശേഷിയ്ക്കുന്ന വെള്ളവെറിയന്മാരെക്കൂടി ഒരുക്കൂട്ടി ഒബാമയുടെ രാഷ്ട്രപതിപദത്തിലേയ്ക്കുള്ള യാത്രയിലെ ചെറിയൊരു തടസ്സമെങ്കിലതാവട്ടേ എന്ന രീതിയിലാണോ..? കറമ്പന് ബുദ്ധിയില്ല ..പ്രതിസന്ധികളില്‍ തീരുമാനമെടുക്കാനാവില്ല എന്ന് പറഞ്ഞാല്‍ ആകെ പേടിച്ചിരിയ്ക്കുന്ന സാദാ അമേരിയ്ക്കക്കാരന്‍ വെളുമ്പന്‍ ഒരു റിസ്കെടുക്കില്ല എന്ന് അയാള്‍ക്ക് അറിയാവുന്നത് കൊണ്ടാണോ? പറയുന്നത് വാട്സണാവുമ്പോ അതും ആലോചിയ്ക്കണം.(ഇതെന്റെയൊരു വന്യ ഭാവനയാണ്....ഇതിനും സൈറ്റേഷനില്ല:).

ഈ വര്‍ണ്ണവെറിയ്ക്ക് മറുപടി പറയേണ്ടത് ശാസ്ത്രമല്ല. കോടതിയാണ്, നീതിവ്യവസ്ഥയാണ്.

പക്ഷേ ഞാനെന്തിന് ഇതിത്ര പാടുപെട്ട് എഴുതുന്നു.വാട്സണ് മറുപടി നല്‍കാന്‍ ഒത്തിരി മുഹമ്മദലിമാരും മൈക് ടൈസണ്മാരുമുണ്ട്. ഇതൊക്കെ അവരിലേ ചെന്നു നില്‍ക്കാവൂ എന്ന് വാട്സണ്മാര്‍ക്കും നിര്‍ബന്ധമുണ്ട്.

ഞാനെഴുതുന്നത് .മറ്റൊന്നിനുമല്ല..വാട്സണ് വയസ്സുകാലത്തുണ്ടായ ഈ വര്‍ണ്ണവെറി സ്ഖലനം നമ്മുടെ നാട്ടിലും ചിലര്‍ക്ക് ചിലപ്പോള്‍ മൂര്‍ച്ഛയുണ്ടാക്കിയേക്കാം എന്ന് തോന്നിയത് കൊണ്ട് മാത്രം.

ഇതൊന്നും ആര്‍ക്കും സംശയമുണ്ടകേണ്ട കാര്യമല്ല.പക്ഷേ മനസ്സിലുറച്ച് പോയ ചില വിശ്വാസങ്ങള്‍ എല്ലാം വിവേകത്തേയും മറികടന്ന് മുന്നിലെത്തിയേക്കാം അതുകൊണ്ടാണല്ലോ മഹാത്മാഗാന്ധി , "ഒരേ മരത്തില്‍ നിന്നുണ്ടായതെങ്കിലും ഇക്കാണുന്ന ഇലകളേല്ലാം പല രീതിയിലല്ലേ " എന്നു ചോദിച്ചത്.

"ഇലകളുടെ ചാറുപിഴിഞ്ഞെടുത്ത് നോക്കിയാല്‍ എല്ലാം ഒരുപോലെതന്നെ" എന്ന് അറിഞ്ഞയൊരാള്‍ മറുപടി പറയുകയും ചെയ്തു.








ആ മറുപടിയോട് ചേര്‍ത്ത് വയ്ക്കാനായിത്തന്നെ അദ്ദേഹം ഇങ്ങനെയെഴുതി.


ഒരു ജാതി ഒരുമതം ഒരുദൈവം മനുഷ്യന്
ഒരു യോനി ഒരാകാരം ഒരു ഭേദവുമില്ലതില്‍


ഒരു ജാതിയില്‍ നിന്നല്ലോ പിറന്നീടുന്നു സന്തതി
നരജാതിയിതോര്‍ക്കുമ്പോള്‍ ഒരു ജാതിയിലുള്ളതാം


നര ജാതിയില്‍ നിന്നത്രേ പിറന്നീടുന്നു വിപ്രനും
പറയന്‍ താന്‍ എന്തുള്ളതന്തരം നരജാതിയില്‍?


(മനുഷ്യ ജാതിയില്‍ നിന്നു തന്നെ ബ്രാഹമണനും പിറക്കുന്നു.പറയന്‍ , താന്‍ എന്നൊക്കെ എന്തന്തരമാണുള്ളത്?)

പറച്ചിയില്‍ നിന്നുപണ്ടു പരാശരമഹാമുനി പിറന്നൂ
പിറന്നൂ മറസൂത്രിച്ച മുനി കൈവര്‍ത്ത കന്യയില്‍


(പരാശര മഹാമുനി പറച്ചിയുടേ പുത്രനാണ്. വേദം പകുത്ത മുനി(വേദവ്യാസ മഹര്‍ഷി) മുക്കുവത്തിയുടേ പുത്രനാണ്)

ഇല്ല ജാതിയിലൊന്നുണ്ടൊ വല്ലതും ഭേദമോര്‍ക്കുകില്‍
ചൊല്ലേറും വ്യക്തിഭാഗത്തിലല്ലേ ഭേദമിരുന്നിടൂ

ഗുരു ഇങ്ങനേയും എഴുതുന്നു.

പുണര്‍ന്നു പെറുമെല്ലാമൊരിനമാം പുണരാത്തത്
ഇനമല്ലിനമാമിങ്ങൊരിണയഅര്‍ന്നൊത്ത് കാണ്മതും..


(കെട്ടിപ്പിടിച്ച് ഇണചേര്‍ന്ന് പ്രസവിയ്ക്കുന്നവയെല്ലാം ഒരിനമായി കണക്കാക്കാം. ഇണചേരാത്തവയെ ഒരിനമായി കാണാനാകില്ല. )

പൊളിചൊല്ലുന്നിനം ചൊല്‍‌വതിഴിവെന്ന് നിനയ്ക്കയാല്‍
ഇഴിവില്ലിനമൊന്നാണു പൊളി ചൊല്ലരുതാരുമേ


(കൃത്രിമമായി ഉണ്ടാക്കിപ്പറയുന്ന ജാതി പറയുന്നത് പതനത്തിനു കാരണമാകയാല്‍ ആരും കൃതിമ സങ്കല്പ്പങ്ങളുണ്ടാക്കി കള്ളം പറയരുത്)

അറിവാം കരുവാന്‍‌ചെയ്ത കരുവാണിനമോര്‍ക്കുകില്‍
കരുവാര്‍ന്നിനിയും മാറിവരുമീവന്നതൊക്കെയും

(അഖണ്ഡബോധസ്വരൂപനായ പണിക്കാരന്‍ സ്വപ്രകൃതിയെ ഇളക്കിവിട്ടുണ്ടായ പല പല പണിത്തരങ്ങളാണീ പല പല വര്‍ഗ്ഗങ്ങള്‍..അതിങ്ങനെ ഇനിയും മാറി മാറി വന്നുകൊണ്ടിരിയ്ക്കും..)

(ജാതിലക്ഷണം. ശ്രീനാരായണഗുരു)

അതുകൊണ്ട് ..

ഒരുപീഡയെറുമ്പിനും വരുത്തരുതെന്നുള്ളനുകമ്പയും സദാ-
കരുണാകര! നല്‍കുകുള്ളില്‍ നിന്‍ തിരുമെയ് വിട്ടകലാതെ ചിന്തയും..


( കരുണാ സമുദ്രമായ ഭഗവാനേ, എന്നില്‍ നിന്നും ഒരെ‍റുമ്പിനു പോലും വേദനയുണ്ടാക്കാന്‍ ഇടയാകരുത് എന്ന രൂപത്തിലുള്ള കാരുണ്യവും എല്ലായ്പ്പോഴും അങ്ങയുടെ ദിവ്യരൂപം ഹൃദയത്തില്‍ നിന്ന്‍ മറന്ന് പോകാത്ത വിധമുള്ള സ്മരണയും തന്നനുഗ്രഹിയ്ക്കുക.)

(അനുകമ്പാദശകം : ശ്രീനാരായണ ഗുരു)


ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

----------------------------------

ഇതുകൊണ്ട് ശാന്തിയാവാത്തവര്‍ക്കായി റഫറന്‍സുകള്‍1,2,3,4,5,6,7,8,9,10,11,12,13,14,15,16,17,18,19,20,21,22,23

26 comments:

  1. ഡിസ്ക്ലൈമര്‍:

    ദേവേട്ടനെ മനസ്സില്‍ വിചാരിച്ച് കാര്യങ്ങള്‍ കഴിയുന്നത്ര ലളിതമായി അവതരിപ്പിയ്ക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്.പരമാവധി ബുജിത്തരങ്ങള്‍ ഒഴിവാക്കിയിട്ടുമുണ്ട്.

    എങ്കിലും കാലാകാലങ്ങളായി കഴിഞ്ഞ രണ്ട് വര്‍ഷം മുന്‍പ് വരെ ഭാഷാപോഷിണിയും മാതൃഭൂമിയും വായിച്ചതിന്റെ ഇളക്കം എവിടെയെങ്കിലും അനുഭവപ്പെട്ടെങ്കില്‍ ആ വകകള്‍ പരമാവധി വിശദീകരിയ്ക്കാന്‍ ഈയുള്ളവന്‍ പൂര്‍ണ്ണ ബാധ്യസ്ഥനാണ്.

    ReplyDelete
  2. ഒറ്റ വായനയില്‍ ഒരു നല്ല ലേഖനം എന്ന് അഭിപ്രായം പറയാതിരിക്കാന്‍ വയ്യ.

    ReplyDelete
  3. “ഞാനെഴുതുന്നത് .മറ്റൊന്നിനുമല്ല..വാട്സണ് വയസ്സുകാലത്തുണ്ടായ ഈ വര്‍ണ്ണവെറി സ്ഖലനം നമ്മുടെ നാട്ടിലും ചിലര്‍ക്ക് ചിലപ്പോള്‍ മൂര്‍ച്ഛയുണ്ടാക്കിയേക്കാം എന്ന് തോന്നിയത് കൊണ്ട് മാത്രം.“

    സായിപ്പ് ഇന്ന് കറുമ്പനെക്കുറിച്ച് പറഞ്ഞത് നാളെ തവിടനെക്കുറിച്ചും പറയും എന്ന് നല്ല ബോധ്യമുള്ളതുകൊണ്ട് ആ പേടി വേണ്ട.

    അം‌ബിയുടെ മുന്‍‌വിധികളെയാണോ ഈ മുകളില്‍ ക്വോട്ട് ചെയ്തിരിക്കുന്ന വാക്കുകള്‍ സൂചിപ്പിക്കുന്നത്, അതോ ആരെങ്കിലും എതിര്‍ത്ത് എന്തെങ്കിലും പറഞ്ഞാല്‍ അവനെ RACIST എന്നു വിളിക്കാനുള്ള മുന്‍‌കൂര്‍ ജാമ്യമോ? ഏതായാലും ഒരു ചര്‍ച്ചക്കുള്ള സാധ്യത മേല്‍പ്പറഞ്ഞ വാക്കുകള്‍ ഇല്ലാതാക്കി എന്നു പറയാതിരിക്കാനാവില്ല.

    ഒരു ശാസ്ത്രജഞന്റെ വാദത്തെ ഖണ്ഡിക്കാന്‍ മറ്റൊരു ശാസ്ത്രജ്ഞന്റെ പഠനങ്ങളായിരിക്കും ഒരു സാമൂഹ്യപ്രവര്‍ത്തകന്റെ കവിതകളേക്കാള്‍ നന്ന്. അല്ലെങ്കില്‍ ശ്രീനാരായണഗുരുവിനേക്കാള്‍ വിദ്യാഭ്യാസമുള്ള അംബിയുടെ വാദഗതികളാണ് ഒരു സാധാരണക്കാരനായ എന്നെ സം‌ബന്ധിച്ചിടത്തോളം കൂടുതല്‍ വിശ്വസനീയം. ശ്രീനാരായണഗുരു പരിണാമസിദ്ധാന്തത്തെക്കുറിച്ച് കേട്ടിട്ടുണ്ടാവുമോ എന്തോ. എന്തായാലും പരിണാമസിദ്ധാന്തത്തെക്കുറിച്ച് വാട്സനേക്കാള്‍ വിവരം ഉണ്ടാവാന്‍ തരമില്ല.

    ReplyDelete
  4. റോസലിന്‍ഡ് ഫ്രാന്‍ക്‌ലിന്റെ കണ്ടുപിടിത്തങ്ങള്‍ അടിച്ചുമാറ്റിയല്ലേ വാട്സണ്‌ നോബല്‍ സമ്മാനം കിട്ടിയത്...അയാളിതല്ല ഇതിലപ്പുറവും പറയും.

    റിച്ചാര്‍ഡ് ഡോക്കിന്സ്‌ പോലുള്ള ശാസ്ത്രജ്ഞന്മാരും ഇപ്പോള്‍ ഇതൊക്കെ പറയാറുണ്ട്..അദ്ദേഹമല്ലേ selfish gene theory തന്നെ കൊണ്ടുവന്നത്.
    സ്റ്റീഫന്‍ റോസിന്റെ
    Not in our Genes, Life lines, Alas, Poor Darwin: Arguments against Evolutionary Psychology എന്ന പുസ്തകങ്ങള്‍ ഇതിനു counter argument ആണ്‌

    (വാട്സണ്‍ തന്മാത്രാ ജീവശാസ്ത്രത്തിലെ വലിയൊരു ശാസ്ത്രജ്ഞനാണ്. ഡീ എന്‍ ഏ കണ്ടുപിടിച്ചയാളാണ്)
    ഇതിനോട് വിയോജിക്കുന്നു...അശ്രദ്ധ മൂലം വന്ന പിശകാണെന്നു കരുതുന്നു.

    ReplyDelete
  5. അംബി.. പതിവുപോലെ വിജ്ഞാനപ്രദമായ ഒരു ലേഖനം എന്നെപ്പോലെയുള്ള ശിശുക്കള്‍ക്ക് പ്രയോജനപ്രദമായി..
    വാട്സനില്‍നിന്നും ഗുരുവിലേക്കുള്ള പകര്‍ത്തിവെയ്പ് മനോഹരമായിരിക്കുന്നു.
    ജാതിയെപ്പറ്റിയും മതത്തെപ്പറ്റിയും പകരം വെയ്ക്കാനില്ലാത്ത, ഉദാത്തമായ കാഴ്ചപ്പാടുകളായിരുന്നല്ലൊ ഗുരുവിന്റേത്..

    ReplyDelete
  6. നല്ല ലേഖനം.
    മനുഷ്യര്‍ തമ്മില്‍ തീര്‍ച്ചയായും വ്യത്യാസമുണ്ട്, എന്നാല്‍ അത് കളര്‍, ജനിച്ച സ്ഥലം(ഭൂഖണ്ഡം), ജാതി, സാമ്പത്തികസ്ഥിതി എന്നിവയുമായി യാതൊരു ബന്ധവുമില്ല. എത്രയോ സായിപ്പു മന്തബുദ്ധികള്‍ (മെഡിക്കലി അല്ല, കൂടെ ജോലി ചെയ്യുന്നവരിലും മറ്റും :-)) ഉണ്ട്!

    "എന്നാലും ശരാശരി ഐ ക്യൂ വും തൊലിനിറവും തമ്മിലുള്ള ബന്ധത്തെപ്പെറ്റി ധാരാളം പഠനങ്ങള്‍ പാശ്ചാത്യലോകത്ത് പ്രത്യേകിച്ച് അമേരിയ്ക്കയില്‍ നടക്കുന്നുണ്ട്. അതില്‍ ശരാശരി കറുത്തവരുടെ ഐ ക്യൂ ശരാശരി വെളുത്തവരുടേതില്‍ നിന്ന് അല്പ്പം കുറവായി കണ്ടിട്ടുമുണ്ട്.(ശരാശരി ശ്രദ്ധിയ്ക്കുക.) "

    ഹൈപ്പോതിസീസ് ടെസ്റ്റിംഗ് എന്ന സ്റ്റാറ്റിസ്റ്റിക്കല്‍ അനാലിസിസ് വെച്ചു തന്നെ ഈ പഠനം പൊട്ടതെറ്റാണെന്ന് തെളിയിച്ചിട്ടുണ്ടല്ലോ? സാമന്യബുദ്ധിക്കോ തിയറിക്കോ നിരക്കുന്ന ഒരളവുകോലും വെച്ചല്ല ഈ സാം‌പ്ലീംഗുകള്‍ നടത്തിയത്. ഏതു കറത്തവനെ, ഏതു വെളുത്തവനെ താരതമ്യം ചെയ്യണം എന്നത് തന്നെ ഉത്തരമില്ലാത്ത ചോദ്യമാകുന്നു. വേണമെങ്കില്‍ പിന്നീട് കൂടുതല്‍ എഴുതാം.

    "അതേ സമയം തന്നെ അവര്‍ അവരുടെ ഇത്തരം പരിമിതികള്‍ക്കുള്ളില്‍ നിന്നുതന്നെ അമേരിയ്ക്കന്‍ ജീവിതത്തിനു നല്‍കിയ സംഭാവനകള്‍ എണ്ണമറ്റതാണ്‍.ഒരുപക്ഷേ ഏതൊരു കൂട്ടരേക്കാളും കൂടുതല്‍.കല , സാഹിത്യം, സംഗീതം, ഭാഷ, കൃഷി, സാങ്കേതികവിദ്യ , ശാസ്ത്രം തുടങ്ങി എല്ലാമേഖലകളിലും എണ്ണമറ്റ സംഭാവനകള്‍ അവര്‍ ലോകത്തിനു നല്‍‍കിയിട്ടുണ്ട്."

    ഇതില്‍ സാങ്കേതികവിദ്യ, ശാസ്ത്രം എന്നിവയില്‍ കറുത്തവരില്‍ ആരാണ് സംഭാവനകള്‍ നല്‍കിയത് എന്നൊന്ന് വ്യക്തമാക്കാമോ? ഒരു പക്ഷേ എന്നുപയോഗിച്ചെങ്കിലും എന്തടിസ്ഥാനത്തിലാണ് "മറ്റുള്ളവരേക്കാള്‍" എന്നുദ്ദേശിച്ചത്? വാദിക്കാനല്ല, സത്യമായം അറിയാനാണ്.

    ReplyDelete
  7. വാല്‍മീകി, എതിരൊഴുക്കുകള്‍, ഇന്‍ഡ്യാഹെരിറ്റേജ് , ശിശു, നന്ദി

    കുതിരവട്ടാ: മുന്വിധികളൊന്നുമില്ല..ഏത് ജനവിഭാഗം എത്ര മിടുക്കരായിരുന്നാലും അത് പുണര്‍ന്നു പെറുന്ന മനുഷ്യന്റെ ഒത്തൊരുമയെ നശിപ്പിയ്ക്കുന്ന ഘടകമാവില്ല. അത്പോലെ സായിപ്പ് തവിടനെക്കുറിച്ച് ഇന്ന് അത് പറയില്ല.പറിച്ച് നട്ടത്കൊണ്ടാവാം മന്നുടെ വിത്തുകളൊക്കെ വന്‍ കായ്ഫലമാത്രേ അമേരിയ്ക്കയില്‍ നല്‍കുന്നത്..:)

    ഞാനാ പറഞ്ഞത് അത്കൊണ്ടൊന്നുമല്ല. ദളിതര്‍ എന്ന അപമാനിതരായ ജനവിഭാഗത്തിനെ ഇതേ കാരണങ്ങള്‍ പറഞ്ഞാണ് സവര്‍ണ്ണര്‍ ഭാരതത്തില്‍ അമര്‍ത്തിയിട്ടിരുന്നത്.ഏതാണ്ട് പത്ത് രണ്ടായിരം കൊല്ലം. നമ്മുടെ ജാതിവ്യവസ്ഥയുടേയും മുലം ഇപ്പറഞ്ഞ ശക്തികൂടിയ റേസ് എന്ന സങ്കല്‍പ്പം തന്നെ. വാട്സണ്‍ ജനറ്റിക്സും മനഃശാസ്ത്രവും പറഞ്ഞപ്പോ നമ്മള്‍ വേറെന്തൊക്കെയോ പറഞ്ഞു.അത്രേയുള്ളൂ കാര്യം.

    ശ്രീനാരായണനേക്കാള്‍ വിദ്യാഭ്യാസം എനിയ്ക്കോ?!!????

    ഞാന്‍ മേല്‍പ്പറഞ്ഞതിനു പരിണാമ സിദ്ധാന്തവും ജനിതകവും അറിയേണ്ടതില്ല. അറിഞ്ഞിട്ട് കാര്യവുമില്ല എന്ന് തന്നെയാണ് ഞാന്‍ ഇവിടെ പറയാന്‍ ശ്രമിച്ചത്.

    റോബീ: നന്ദി.. തെറ്റ് അശ്രദ്ധ കൊണ്ട് തന്നെ.. തിരുത്തിയിട്ടുണ്ട്..സയന്റിഫിക് റേസിസം എഴുതിയതാണ്. എഡിറ്റിംഗില്‍ കളഞ്ഞു.നന്ദി.

    അരേ അരവിന്ദാ:അച്യുതന് സുഖമല്ലേ, ഹൈപ്പൊതിസിസ് ടെസ്റ്റിംഗിനെക്കുറിച്ച് കൂടുതലറിയാന്‍ താല്‍പ്പര്യമുണ്ട്.എഴുതൂ..അതുപോലെ ഐ ക്ക്യു വിന്റെ തൊലിനിറാപരീക്ഷണങ്ങളിലെ സാമ്പ്ലിങ്ങിലെ പോരായ്മയെപ്പറ്റിയും.

    അമേരിയ്ക്കന്‍ ജീവിതത്തിന്‍ അവിടെ കുടിയേറിയ ഏത് കൂട്ടരേക്കാളും കറുമ്പര്‍ നല്‍കിയ സംഭാവനകള്‍ കൂടുതലാണ് എന്നാണ് ഞാന്‍ പറഞ്ഞത്. അതൊരു പീകോക് പ്രസ്താവനയാണു താനും:)കറുത്ത ശാസ്ത്രജ്ഞരേയും കണ്ടുപിടിത്തക്കാരേയും പറ്റി മനസ്സിലാക്കാന്‍ ഇവിടെയൊക്കെ നോക്കൂ..അത്ര കുറ്റമറ്റതൊന്നുമല്ല..എന്നാലും ഒരു ചെറിയ ഊഹം കിട്ടും.

    http://afroamhistory.about.com/od/scientistsinventors/Scientists_Inventors.htm

    http://www.black-scientists.com/

    http://en.wikipedia.org/wiki/List_of_African-American_inventors_and_scientists

    http://en.wikipedia.org/wiki/African_American

    ReplyDelete
  8. Nice article.
    I especially liked the way you interpreted cultural evolution versus biological evolution.

    There had been studies and interpretations in the past among some of the European scientists in the line of what Watson is saying now. But the world mostly rejected these analyses as mere attempts to establish racial supremacy by certain groups.
    Incidentally, this BBC Article was interesting too.

    ReplyDelete
  9. ആദ്യമേ ഒരു കാര്യം പറഞ്ഞേക്കാം, സായിപ്പിനെ തെറിപറയുന്ന കാര്യത്തില്‍ നമ്മള്‍ ഒറ്റക്കെട്ടാണ്. :-) വേണമെങ്കില്‍ നമ്മള്‍ ഇത് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി നെറ്റിലിടും.

    ഓടോ:
    ശ്രീനാരാ‍യണഗുരുവിന്റെ കവിതകളുടെ കെട്ടുപാടുകളൊന്നുമില്ലാതെ ഒന്നു ആലോചിച്ചേ അം‌ബീ,

    വിവിധ ഭൂഖണ്ഡത്തിലെ ആളുകള്‍ വ്യത്യസ്തരല്ലേ? ചിലര്‍ക്ക് ബുദ്ധിപരമായ കഴിവുകളായിരിക്കും കൂടുതല്‍, ചിലര്‍ക്ക് രോഗപ്രതിരോധശേഷി ആയിരിക്കും കൂടുതല്‍, ചിലര്‍ക്ക് ആരോഗ്യവും. ഉദാഹരണത്തിന് ചെറുപ്പത്തില്‍ ഞാന്‍ അല്പം കൂടി ഭക്ഷണം കഴിച്ചാല്‍ ഇവിടത്തെ സായിപ്പിന്റെ പൊക്കം കിട്ടുമായിരുന്നോ? സായിപ്പിനേക്കാളും നമുക്ക് രോഗപ്രതിരോധശേഷിയും ചിലപ്പോള്‍ ബുദ്ധിശക്തിയും കൂടുതലുണ്ടായി എന്നു വരാം. എന്നു വച്ച് ആരും മോശക്കാരാണെന്ന അര്‍ത്ഥം ഇല്ല. വാട്സനെ ഒതുക്കിയതിന് ശാസ്ത്രീയമായ കാരണങ്ങളേക്കാള്‍ സാമൂഹ്യമായ കാരണങ്ങളല്ലേ കൂടുതല്‍?

    ഓഫിന്റോഫ്: കുറച്ചു നാളുമുമ്പ് ഇറക്കുമതി ചെയ്ത സ്പിനാച്ച് കഴിച്ച സായിപ്പിനെ ഇകോളി പിടിച്ചു, ചെന്നൈയിലെ വെള്ളം സുഖമായി കുടിക്കുന്ന ആള്‍ക്കാര്‍ക്കെന്ത് ഇകോളി. ഈ രോഗപ്രതിരോധശേഷി ചിലപ്പോള്‍ ആര്‍ജ്ജിതമായിരിക്കാം, എന്നിരുന്നാലും ചില വിഭാഗങ്ങള്‍ക്ക് ചില രോഗങ്ങളോട് പ്രതിരോധശേഷി ജന്മനാ തന്നെ കൂടുതലുണ്ട്. ഐ.ക്യുവും ചിലപ്പോള്‍ അതു പോലെ ആയിരിക്കാം. ഐക്യുവും ബുദ്ധിശക്തീയും ഒന്നല്ല എന്നും ഓര്‍ക്കുക.

    ReplyDelete
  10. അംബിയുടെ ഈ പൊസ്റ്റിനുമുന്നില്‍ ചിത്രകാരന്റെ പ്രണാമം.
    കെട്ടുറപ്പുള്ള ശൈലിയില്‍ തുളസിയും,ലില്ലിപ്പൂവും,ജീനുകളെപ്പോലെ കെട്ടി മനോഹരമായി നിര്‍മ്മിച്ചിരിക്കുന്ന വിശ്വമാനവികതയുടെ നിര്‍മല ചിന്താ പുഷ്പ്പത്തെ ...ബൂലോകത്തിന്റെ സൌന്ദര്യമായി ചിത്രകാരന്‍ വാഴ്ത്തട്ടെ.
    അംബി... അഭിനന്ദനങ്ങള്‍!!!!

    പൊങ്ങച്ചത്തിന്റെ വാലു മുറിക്കേണ്ടി വരുമോ എന്നു ഭയപ്പെടുന്ന കുതിരവട്ടത്തെ മനോരോഗികളുടെ അസ്ക്യത സാവധാനം സുഖപ്പെടട്ടേ എന്നും ആശംസിക്കുന്നു.

    ReplyDelete
  11. അംബീ,
    (സാധാരണ പോസ്റ്റുകളേക്കാള്‍)നീളമേറെയുണ്ടെങ്കിലും മുഴുവന്‍ ശ്രദ്ധയോടെ വായിച്ചു. നന്നായിരിക്കുന്നു ലേഖനം. വിഷയത്തെ കുറിച്ച് വെറുതെയെങ്കിലും പരാമര്‍ശിക്കാന്‍ തക്ക വിവരം എനിക്കില്ല എന്നാതിനാല്‍ അതിനു മുതിരുന്നില്ല.

    ഭാവുകങ്ങള്‍.

    സസ്നേഹം
    ദൃശ്യന്‍

    ReplyDelete
  12. വായിച്ചു. നല്ല ഒരു ലേഖനം.

    ReplyDelete
  13. അമ്പീ!
    ഉഗ്രന്‍ ലേഖനം! എല്ലാ വര്‍ഗ്ഗക്കാരേം “അളക്കാന്‍” വെള്ളക്കാരന്‍ അവന്റെ മെഷര്‍മെന്റ് മെത്തേഡ്സ് ആണ് ഉപയോഗിക്കുന്നത്, അതില്‍ എങ്ങിനെ നോക്കിയാലും വെള്ളക്കാരനേ മുന്നില്‍ വരുകയുള്ളൂ.

    മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍ വെള്ളക്കാരനു ഇഷ്ടമുള്ളതായിരിക്കണം എന്ന് മെഷര്‍മെന്റ് അളവുകള്‍ പോലെയാണ് ഈ ‘ബുദ്ധിയുടെ’ അളവുകോലുകളും. പക്ഷെ പറഞ്ഞിട്ട് കാര്യമില്ല,
    ‘പൈസ’ യാണ് എല്ലാത്തിറ്റ്നേം അളവുകോല്‍ എന്ന് വരുകില്‍ വെള്ളക്കാരന്‍ തന്നെ തീരുമാനിക്കും.

    ഒന്നു കൂടി പറഞ്ഞുകൊള്ളട്ടേ. നല്ല ലേഖനം!

    ReplyDelete
  14. മറുപടി താമസിയ്ക്കുന്നതിനു ക്ഷമിയ്ക്കുക.

    അശോക് ,ദൃശ്യന്‍, കൃഷ്, ഇഞ്ചിപ്പെണ്ണ് ചിത്രകാരന്‍..നന്ദി

    ചിത്രകാരാ: വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കാമായിരുന്നു.അദ്ദേഹം ശരികേടായി ഇവിടെ ഒന്നും സംസാരിച്ചില്ല എന്നാണെന്റെ വിചാരം.എന്തായാലും ഇനി അതൊരു വിഷയമാക്കേണ്ടതില്ല.പക്ഷേ എന്നെയാണങ്ങനെ പറഞ്ഞിരുന്നെങ്കില്‍ എന്നെ സംബന്ധിച്ചിടത്തോളം വലിയ വിഷമമാകുമായിരുന്നു.മറ്റുള്ളവര്‍ക്കും അങ്ങനെതന്നെയാകും.

    കുതിരവട്ടാ:തീര്‍ച്ചയായും ശരിയാണ്. പല സ്ഥലത്ത് ജീവിയ്ക്കുന്നവര്‍ക്ക് രോഗപ്രതിരോധ ശേഷിയിലും ആകാരത്തിലും ചില പ്രത്യേക കഴിവുകളിലുമൊക്കെ വ്യത്യാസമുണ്ട്.തീര്‍ച്ചയായും.പക്ഷേ വാട്സണ്‍ അങ്ങനെയായിരുന്നില്ല പറഞ്ഞത്.ശാസ്ത്രജ്ഞനായിട്ടും അയാളാണ് ആശാസ്ത്രീയമായി ഈ വിഷയത്തെ സമീപിച്ചത്. വ്യതിയാനങ്ങളുടെ മനുഷ്യരാശിയിലുള്ള ഇമ്പാക്റ്റിനെപ്പറ്റിയല്ല പകരം കറമ്പന്മാരെ സെലക്റ്റീവായി മാര്‍ജിനലൈസ് ചെയ്യുകയായിരുന്നു വാട്സണ്ടെ ലക്ഷ്യമെന്ന് തോന്നുന്നു.ബുദ്ധിശക്തിയും ഐക്യു ഉം ഒന്നല്ല എന്നുതന്നെയാണ് ഞാന്‍ പറഞ്ഞത്. ഒന്നെന്ന രീതിയില്‍ പറഞ്ഞത് വാട്സന്‍ തന്നെയാണ്.ഒന്നുകൂടെ ശരിയ്ക്ക് വായിച്ചു നോക്കൂ.

    പിന്നെ ഗുരുവിന്റെ കാര്യം ..വീണ്ടും പറയുന്നു. നമ്മെക്കാള്‍ രണ്ട് തലമുറ മുന്‍പ് ജീവിച്ചിരുന്ന പ്രാകൃതനായ, ശാസ്ത്രമറിയാത്ത ഗുരു.. എന്നാലും ആ തെളിഞ്ഞ ബുദ്ധിയും കരുണയുമാണ് മനുഷ്യരെല്ലാം ( ജീവികള്‍ മുഴുവനും..അനുകമ്പാ ദശകമൊക്കെ നോക്കുക.) ഒന്നെന്ന് അസന്നിഗ്ധമായി പറയുന്നത് .അതിനെ എന്തിന് മാറ്റിവയ്ക്കണം?.

    വാട്സ്ണെക്കാളും ഗുരു തന്നെ മനുഷ്യന്‍. വീണ്ടും ഓഷോയെ ഓര്‍ത്ത് പോകുന്നു..നാമെല്ലാം മനുഷ്യനാവാനുള്ള സാധ്യതകള്‍ മാത്രം.

    പിന്നെ സായിപ്പിനെ ചീത്ത വിളിയ്ക്കുന്ന കാര്യം..സത്യമ്പറഞ്ഞാല്‍ ഞാന്‍ സായിപ്പിന്റെ ചില ഗുണങ്ങളുടേ ആരാധകനാണ്.എത്രയായാലും ശരാശരി ആംഗലേയസായിപ്പിന്റെ ഹോണസ്റ്റി, നീതിബോധം ,സത്യസന്ധത, ആത്മാഭിമാനം ഇതുകള്‍ സമ്മതിച്ചേ പറ്റൂ.(ഇവിടേയും ശരാശരി ശ്രദ്ധിയ്ക്കണേ) സാംസ്കാരികമായി നാം അത് പഠിയ്ക്കുന്നില്ല. ട്രെയിനിങ്ങാണേ കാര്യം..ആരും വയറ്റീന്ന് പഠിച്ചോണ്ട് വരുന്നതൊന്നുമല്ല.ഇവിടെ ജോലികിട്ടിയതിനു ശേഷമാണ് കസേരയില്‍ ചന്തി ഉറപ്പിച്ചിരുന്ന് ജോലിചെയ്യാന്‍ ഞാന്‍ ശീലിച്ചത്. ദാസ്യബോധം ഒരു കുമിള പോലെ പൊട്ടിയത്

    (ഇത് പറയുമ്പോ ബുഷ്, ബിന്‍ലാദന്‍ , ആയുധക്കച്ചവടം, ഇറാക്ക്..ശില്‍പ്പാഷെട്ടി കോഹിനൂര്‍ രത്നം, ജാലിയന്‍ വലാബാഗ് ..അതൊന്നുമല്ലേ ഞാന്‍ ഉദ്ദേശിച്ചത്..)

    ReplyDelete
  15. പതിവുപോലെ ഇത്തവണയും ലേഖനം ഗംഭീരമായി അംബീ.

    ഈ അണ്ണനെപ്പോലെയുള്ള ശവസ്ത്രഞ്ജന്മാരും തത്വചിന്തകരും ചരിത്രമുണ്ടായ കാലം മുതലേ ഉണ്ടെന്നേ. എല്ലാ മനുഷ്യരും ഒരുപോലെ ബുദ്ധിയും വിവേകവുമുള്ളവരല്ല. ഹീനര്‍ക്ക്‌ അടിമകളായി മറ്റുള്ളവരെ സേവിക്കാനുള്ള വിവേകമേയുള്ളു എന്നു കണ്ടെത്തിയ അരിസ്റ്റോട്ടിലും അവര്‍ക്ക്‌ ആത്മാവില്ലെന്നും അതിനാല്‍ അവരെ ദ്രോഹിക്കുന്നത്‌ പാപമല്ലെന്നും സ്ഥാപിച്ച പ്ലാറ്റോയിലും തുടങ്ങി ഈ പണി.

    വാട്സണ്‍ ആദ്യമായൊന്നുമല്ല റേസിസ്റ്റ്‌ കമന്റുകള്‍ പാസാക്കുന്നത്‌. അതൊന്നും തന്നെ അദ്ദേഹത്തിന്റെ പരീക്ഷണഫലങ്ങളും ആയിരുന്നില്ല. കറുത്തവര്‍ക്ക്‌ വെള്ളക്കാരെക്കാര്‍ കാമം കൂടുതലാണെന്നും മറ്റുമൊക്കെ പണ്ടേ പറഞ്ഞ്‌ ഫെഡറേഷന്‍ ഓഫ്‌ അമേരിക്കന്‍ സയന്റിസ്റ്റ്സ്‌ മുതല്‍ ഇങ്ങേര്‍ക്ക്‌ ജോലിയും കൂലിയും കൊടുക്കുന്ന സ്ഥാപനത്തിന്റെ വരെ തെറി കുറേ കേട്ടിട്ടുണ്ട്‌

    ReplyDelete
  16. അംബി,ലേഖനത്തെക്കുറിച്ച് പറയുകയാണെങ്കീല്‍ ചിന്തോദ്ദിപകം എന്നു ഒറ്റ വാക്കില്‍ പറയാം.(കൂടുതല്‍ പറയാനുള്ള കോപ്പ് കയ്യിലില്ല)അവതരണ രീതി സ്തുത്യര്‍ഹം തന്നെ.വായനക്കാരന്റ്റ്റെ ശ്രദ്ധ പിടിച്ചു പറ്റുന്ന ഒരു സംഭവകഥയിലൂടെ തുടങ്ങിയതും കൂ‍ടുതല്‍ സീരിയസ്സായ മുഖ്യവിഷയത്തിലേക്ക് പതുക്കെ മാറിയതും പിന്നെ ഗുരുദേവന്റെ ഉദ്ദരണികളിലൂടെ അവസാനിപ്പിച്ചതും ഭംഗിയായി.
    .ദേവ്ജിയെ തുടക്കത്തില്‍ തന്നെ പരാമര്‍ശിച്ചിട്ടുള്ളത്കൊണ്ട് അദ്ദേഹത്തിന്റെ ശൈലി അവിടവിടെ കടന്നു വരുന്നുണ്ടെന്നു പറയുന്നതില്‍ വിഷമമാവില്ലല്ലോ.കമന്റുകളുകളും ഇഷ്ടമായി.

    ReplyDelete
  17. ദേവേട്ടാ നന്ദി
    മുസാഫിര്‍ ഭായ് നന്ദി..(ഈ മുസാഫിറാകുമ്പൊ ഭായും ബാബുവാകുമ്പൊ ഏട്ടനുമാകുന്നതിലെ കാര്യമെന്താ.:))
    ദേവശൈലി ഉണ്ടെന്ന് പറഞ്ഞതില്‍ ഒരു വിഷമവുമില്ല.(സന്തോഷമുണ്ട് താനും.)..

    എല്ലാവരോടും..

    മനപൂര്‍വം ഒരു തിരിഞ്ഞ്കറക്കത്തിലാണ്.സകല ചുരുളുകളും പരമാവധി അഴിഞ്ഞ്പോട്ടെ.ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ഒരുപരിധിവരെ മാത്രമേ അതിനൊക്കെ കഴിയൂ.അഘമണയാതകതാരമര്‍ത്തുകെന്ന് ഗുരു.

    നന്ദി

    ReplyDelete
  18. ശ്രദ്ധിച്ച് വായിച്ചു.
    നന്നായിരിക്കുന്നു. (പതിവുപോലെ) അംബീ.
    നന്ദി!

    ReplyDelete
  19. ബുദ്ധിശക്തി,സംസ്കാരം എന്നിവ ആപേക്ഷികമായിരിയ്ക്കുന്ന സ്ഥിതിയ്ക്ക് ഇവയെക്കുറിച്ചുള്ള വിലയിരുത്തലുകളും അങ്ങിനെത്തന്നെയായിരിയ്ക്കും എന്നാണെനിയ്യ്ക്ക് തോന്നുന്നത്.വിലയിരുത്തപ്പെടുന്ന ജനവിഭാഗത്തേയും വിലയിരുത്തുന്നതാരാണ് അവരേയും ആശ്രയിച്ച് നിഗമനങ്ങള്‍ മാറിമറിഞ്ഞ് വരാം.

    ReplyDelete
  20. നല്ല ലേഖനം അംബീ..കാണാന്‍ വൈകി...

    ReplyDelete
  21. പ്രിയ അംബി
    വാറ്റ്സന്‍ എന്ന വശീയവാദി പറഞ്ഞതുകൊണ്ടാകാം ഈ കോട്ടേഷന്‍ വിവാദപര‍മാകുന്നത്.
    'There is no firm reason to anticipate that the intellectual capacities of peoples geographically separated in their evolution should prove to have evolved identically,"

    പക്ഷെ അതു സത്യമല്ലേ? പോളാര്‍ ഭൂവിഭാഗത്തെ എസ്കിമോയ്ക്കും ഉഷ്ണമേഖലയിലെ ഇന്ത്യാക്കാരനും ഒരേ പരിണാമവികസനമാണോ? അല്ല.

    ഈ വൈവിധ്യപരിണാമത്തിന്റെ പേരില്‍ മനുഷ്യനെ വിവേചിയ്ക്കുന്നതിലേ തെറ്റുള്ളു, എന്നാണ് എന്റെ അഭിപ്രായം.

    പിന്നെ ആംഗലേയത്തിലുള്ളവര്‍ ‘രാഷ്ട്രീയ ശരി‘ എന്ന മാര്‍ക്കറ്റ് ഉപായത്തെ കണക്കിലെടുത്ത് വാട്സനെന്നല്ല അങ്ങനെ വംശീയ പ്രസ്ഥാവനകള്‍ നടത്തുന്ന എല്ലാവര്‍ക്കും എതിരെ പ്രതികരിയ്ക്കുന്നു.ആഫ്രിയ്ക്കന്‍ രാജ്യങ്ങളെ പ്രീതിപ്പെടുത്തി ചരക്കുകള്‍ അങ്ങോട്ടു കയറ്റിഅയച്ചില്ലെങ്കില്‍ യൂറോ‍പ്പിലെ നിര്‍മ്മാണസ്ഥാപനങ്ങള്‍ പൂട്ടിപ്പോകില്ലേ? അത്ര ഉള്ളു.

    ReplyDelete
  22. അംബി,

    പഴയ പോസ്റ്റുകള്‍ തിരിച്ചു നോക്കുകയായിരുന്നു. എല്ലാം നല്ല പോസ്റ്റുകള്‍.

    ഈ ലേഖനം വളരെ നല്ലതാണെന്നു പറയാതിരിക്കാന്‍ വയ്യ

    ReplyDelete
  23. വളരെ താമസിച്ചു് മാത്രം കാളിയംബിയുടെ വായനക്കാരനായ വ്യക്തിയാണു് ഞാന്‍. എന്നാല്‍ ഇന്നിപ്പോള്‍ അഭിഭാഷണങ്ങള്‍ എന്റെ പ്രിയ ബ്ലോഗുകളില്‍ ഒന്നായി മാറിയിരിക്കുന്നു. ഈ പോസ്റ്റ് പബ്ലിഷ് ചെയ്തപ്പോള്‍ തന്നെ വായിച്ചിരുന്നതാണെങ്കിലും ഇന്നു് വെറുതെയെടുത്തു് ഒന്നുകൂടി വായിച്ചു. അംബിയുടെ എല്ലാ പോസ്റ്റും ഒന്നിനൊന്നു് മെച്ചം. നല്ല തെളിഞ്ഞ ചിന്തകള്‍. നന്ദി.

    ReplyDelete
  24. ഇന്നേ വായിയ്ക്കാന്‍ കഴിഞ്ഞുള്ളൂ. തെളിഞ്ഞ എഴുത്ത്. ഇഷ്ടമായി

    ReplyDelete