Sunday, February 28, 2016

സോഷ്യൽ എഞ്ചിനീയറിങ്ങ്

ഒരു പഴയ കഥയാണ്. വാർത്തകളും അവലോകനങ്ങളും നാടകങ്ങളും സിനിമകളുമെന്ന പേരിലൊക്കെ നമ്മുടെ മുന്നിലെത്തിന്ന ഇൻഫർമേഷൻ എത്രത്തോളം ട്വിസ്റ്റഡ് ആണെന്നുള്ളതിനൊരുദാഹരണം.

ബ്രിട്ടീഷ് പബ്ളിഷിങ്ങ് ഹൗസുകൾ പണ്ടുമുതലേ പ്രൊപ്പഗാണ്ട മാത്രം എഴുതുന്നവരാണ്. സത്യം അവരുടെ അടുത്ത് കൂടെപ്പോലും പോയിട്ടില്ല. അത് ഗാർഡിയൻ ആയാലും ടൈംസ് ആയാലും കേംബ്രിഡ്ജ് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസുകൾ, ബീ ബീ സീ ആയാലും. സമയത്ത് ഉപയോഗിയ്ക്കാൻ അവർ ഒരു നൂറുകൊലം മുന്നേക്കണ്ട് കാര്യങ്ങൾ എഴുതും. എറിച്ചാലെറീച്ചു അത്രതന്നെ. ഇതേ ലവന്മാർ തിരിച്ചും എഴുതും. എസ്പിയൊണാജിനു പോലും അവന്മാർ ഈ ടൂളുകളാണ് ഉപയോഗിയ്ക്കുക.

ഒരുദാഹരണം പറയാം. യെസ് മിനിസ്റ്റർ, യെസ് പ്രൈം മിനിസ്റ്റർ എന്നീ രണ്ട് വളരെ ഫേമസ് ആയ സിറ്റ് കോം ഉണ്ടാരുന്നു. ഞാൻ അതിന്റെ ഒരു കട്ട കട്ട ഫാൻ ആണ്. രാഷ്ട്രീയം ഇഷ്ടപ്പെടുന്നവരെല്ലാം കണ്ടിരിയ്ക്കേണ്ട സാധനമാണു കേട്ടോ. എന്തായാലും 1988 ലാണു ആതിന്റെ അവസാന എപ്പിസോഡ് വന്നത്.
പെട്ടെന്ന് 2010 ൽ അതിന്റെ അടുത്ത ഭാഗമായി അല്ലെങ്കിൽ സീക്വൽ ആയി പുതിയ രാഷ്ട്രീയ സാഹചര്യങ്ങളെച്ചേർത്ത് ഒരു നാടകം അവതരിപ്പിയ്ക്കുന്നു എന്ന് അറിയിപ്പ് വന്നു. പഴയ നടന്മാരെല്ലാം മിക്കവരും മരിച്ചുപോയി. എഴുത്തുകാരാന്നേ നല്ല വയസ്സുമായി. നടന്മാർ പുതിയവരെ വച്ചാണ് നാടകം. ഞാനും ടിക്കറ്റ് വാങ്ങിച്ച് പോയി. ലണ്ടനിൽ. നമ്മുടെ നാട്ടിലെ സിനിമ പോലെ ഇവിടെ സ്ഥിരം നാടകം പ്രദർശിപ്പിയ്ക്കുന്ന തീയറ്ററുകളുണ്ട്. September 2010 ൽ നാടകം റിലീസ് ആയി ഏതാണ്ട് 2011 പകുതി വരെയൊക്കെ ഓടി.

നാടകം തുടങ്ങിയപ്പോഴേ കല്ലുകടി ഉണ്ടാരുന്നു. ഏതോ ഒരു സാങ്കൽപ്പിക രാജ്യത്തെ (അറബ് എന്ന് തോന്നിയ്ക്കുന്ന പേർ. കുമ്രാനിസ്ഥാൻ) 'പ്രീമിയർ' യൂ കേ വിസിറ്റ് ചെയ്യുന്നതും, അയാൾ ഡീലുകളിൽ ഒപ്പിടാൻ വേണ്ടി ബ്രിട്ടീഷ് പ്രൈം മിനിസ്റ്റർ മാമാപ്പണി ചെയ്യണമെന്ന് വരെ അതും വെള്ളക്കാരികളായ കൊച്ചു കുട്ടികളെ കൊടുക്കാൻ വരെ ആവശ്യപ്പെടുന്നെന്നും, ചില ബ്രിട്ടീഷ് ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയുടെ മൗനാനുവാദത്തോടെ അതിനൊക്കെ ശ്രമിയ്ക്കുന്നു എന്നൊക്കെയുമാണ് നാടകം. പൊതുവേ ഈ നാടകം കാണാൻ പോകുന്നത് മുഴുവൻ പത്രക്കാർ രാഷ്ട്രീയക്കാർ ഒക്കെയാവുമല്ലോ. വിഷയം ഇതായത് കൊണ്ട്. എല്ലാവരും ആർത്തട്ടഹസിച്ച് ചിരിയ്ക്കുന്നു.

ഈ പിഡോഫീലിയ പ്രത്യേകം ഓർത്തിരിയ്ക്കേണ്ട കാര്യമാണ്. പണ്ടൊക്കെ ആരെയെങ്കിലും ഭീകരമായി ഇമേജ് ടാർണിഷ് ചെയ്യണമെങ്കിൽ ഈ വെസ്റ്റേൺ ടീമുകൾ ചെയ്തിരുന്നത് അവർ ഹോമോസെക്ഷ്വൽ ആണെന്ന് എഴുതുകയാണ്. വീര സവർക്കർ, മഹാത്മാഗാന്ധി, രവീന്ദ്രനാഥടാഗൂർ, വിവേകാനന്ദസ്വാമികൾ, ശ്രീരാമകൃഷ്ണദേവൻ ഒക്കെ ഹോമോസെക്ഷ്വൽ ആണെന്ന് എത്രയോ പുസ്തകങ്ങൾ വന്നിരിയ്ക്കുന്നു. ഇപ്പൊ ഹോമോസെക്ഷ്വൽ എന്നത് വലിയ കുറ്റമായല്ല അവരെ സപ്പോർട്ട് ചെയ്യണമെന്ന രീതിയിലാണ് ജനം കാണുന്നത്, നല്ല സപ്പോർട്ട് കിട്ടുന്ന സംഗതിയാണ് എന്നതുകൊണ്ട് ഇപ്പൊഴത്തെ ബസ് വേഡാണ് പീഡൊഫീലിയ. ഗാന്ധിജിയേയും ടാഗോറിനേയുമൊക്കെപ്പറ്റി അത് ഇപ്പോൾത്തന്നെ തുടങ്ങി. ആരെയൊക്കെ എന്ന് കണ്ടറിയണം.


അതിനിടയ്ക്ക് ശരിയ്ക്ക് പീഡോഫൈൽ ആയവന്മാർ പുളച്ച് നടക്കുന്നുണ്ടെന്നും ഓർക്കണം. ഹസൻ സുരൂരിനെ മറക്കാൻ പാടില്ലല്ലോ.

എന്തായാലും നാടകം കണ്ടോണ്ടിരുന്നപ്പൊ എനിയ്ക്ക് സംഭവം പെട്ടെന്ന് മനസ്സിലായി. അത് ഗദ്ദാഫിയെയാണ് കാണിയ്ക്കുന്നത്. ഞാനത് ഫേസ്ബുക്കിൽ റിവ്യൂ പോലെ എഴുതുകയും ചെയ്തു.

ലിബിയയുമായി അവർ ഏതോ മിലിട്ടറി ഡീലുണ്ടാക്കൻ ശ്രമിയ്ക്കുന്ന സമയമായിരുന്നു അത്. എന്നാൽ ആരെയും ഒന്നും പറയുന്നുമില്ല. എന്തായാലും നാടകം കണ്ടവർക്കെല്ലാം ഗദ്ദാഫി ഡീലിലൊപ്പിടാൻ പന്ത്രണ്ട് വയസ്സിനു താഴെയുള്ള വെള്ളക്കാരി കുട്ടികളെ വരെ ചോദിച്ചു എന്നതാണ് നാടകത്തിലെ വിഷയമെന്ന് മനസ്സിലായി. നമ്മുടെ പഴയ ടീ വീ സിരീസ് ആണെങ്കിലോ വളരെ പുരോഗമനപരവും നല്ലതും ഒരു തരിമ്പ് പോലും തെറ്റ് പറയാൻ പറ്റാത്തതും ആയിരുന്നെന്നോർക്കണം. എന്നാൽ വളരെ മോശമായ റേസിസ്റ്റ് വ്യംഗ്യങ്ങളൊക്കെ ചേർത്തായിരുന്നു ഈ നാടകം എഴുതിയിരുന്നത്.
എല്ലാവരും ചിരിയ്ക്കുമ്പോൾ ഞാനും എന്റെ സുഹൃത്തും മാത്രം തീയറ്ററിലിരുന്ന് ബൂ ചെയ്തു. പല പ്രാവശ്യം. അത്ര അസഹനീയമാരുന്നു റേസിസ്റ്റ് പ്രൊപ്പഗാണ്ടകൾ. എഴുനേറ്റ് നിന്ന് മുദ്രാവാക്യം വിളിച്ചാലോ എന്ന് പോലും തോന്നുന്നതരം കള്ളത്തരം. ഗദ്ദാഫിയെന്ന ആളെ ഒരുകാരണാവശാലും അംഗീകരിക്കാഞ്ഞിട്ട് കൂടി ഈ പ്രൊപ്പഗാണ്ട സഹിയ്ക്കാൻ പറ്റില്ലാരുന്നു.

നാടകം ഭീകര ഹിറ്റായി. സെപ്റ്റംബർ 2010 നു നാടകം റീലീസ് ചെയ്തു. ഗദ്ദാഫി മുഴുവൻ ആഫ്രിക്കയേയും ഒന്നിയ്ക്കാൻ ശ്രമം തുടങ്ങിയ സമയം. ഒക്ടോബർ 2010നു അടിമവ്യാപാരത്തിന്റെ കാര്യത്തിൽ അയാൾ ആഫ്രിക്കയോട് മാപ്പു പറഞ്ഞത് ആഫ്രിക്കയിൽ പുള്ളിയ്ക്ക് നല്ല ഇമേജുമുണ്ടാക്കി നിൽക്കുന്ന സമയം. ആഫ്രിക്ക ഒരുമിച്ചാൽ നമുക്ക് പ്രശ്നമാകുമെന്ന് മനസ്സിലാക്കിയ ബ്രിട്ടീഷ് പബ്ളിഷിങ്ങ് ഹൗസുകൾ ഗദ്ദാഫിക്കെതിരേ ഓരോരോ പീസുകളായി എഴുതിത്തുലയ്ക്കാൻ തുടങ്ങിയിരുന്നു. ഗദ്ദാഫിക്കെതിരേ ലിബിയയിൽ റിബലുകൾ പൊങ്ങിത്തുടങ്ങി. ബീ ബീ സീയിലും മറ്റും അവരെ സ്വാതന്ത്ര്യസമരസേനാനികളെന്ന മട്ടിൽ വാർത്തകൾ വന്നു തുടങ്ങി. ഫെബ്രുവരി 2011ൽ ഈ നാടകം യൂ കേ മുഴുവൻ ടൂർ തുടങ്ങുന്നു.
മാർച്ച് 2011 നു പെട്ടെന്ന് അറബ് സ്പിങ്ങ് അഥവാ മുല്ലപ്പൂ വിപ്ളവം പൊട്ടിപ്പുറപ്പെടുന്നു!

2011 ഏപ്രിലിൽ ഗദ്ദാഫിയെ നാറ്റോ ആക്രമിയ്ക്കുന്നു. യൂ കേയിലെ ഒരു പട്ടിയും, ഒരു മാധ്യമവും, ഒരു രാഷ്ട്രീയപ്പാർട്ടിയും നിങ്ങളെന്തിനാണിപ്പൊ ഗദ്ദാഫിയെ ആക്രമിയ്ക്കുന്നതെന്ന് ചോദിച്ചില്ല. ബ്രിട്ടൺ ആണ് എയർ സ്ട്രൈക്ക് ചെയ്തതിൽ മുഖ്യ കക്ഷി. ഒക്ടോബർ 2011ൽ ഗദ്ദാഫിയെ കൊല്ലുന്നു. ഏതാണ്ട് 2011 അവസാനം നാടകം അവസാന സ്റ്റേജും കളിയ്ക്കുന്നു.
ഇതാണ് സോഷ്യൽ എഞ്ചിനീയറിങ്ങ്. ആ നാടകം അതിലെ ഒരു കണ്ണി മാത്രമാണ്. കൃത്യമായ കള്ളവാർത്തകളും പ്രത്യക്ഷത്തിൽ ശരിയെന്ന് തോന്നുന്ന ലേഖനങ്ങളും കോർത്ത് പൊതുവികാരം അനുകൂലമാക്കുക. പതിയെ ആവശ്യം വേണ്ട സമയത്തുപയോഗിയ്ക്കുക.

സിറിയയിലും ഗദ്ദാഫിയെ കൊന്ന ശേഷം ഇതേ റിബലുകൾ അഴിഞ്ഞാടി. സിറിയയിലും ലിബിയയിലുമുള്ള ‘റിബലുകളെ‘ ‘സഹായിയ്ക്കാൻ‘ സകല യൂ കേ ക്കാരനും പ്രയത്നിയ്ക്കണമെന്ന് ബീ ബീ സി പ്രൈം ടൈം ന്യൂസിൽ നിന്ന് റിപ്പോർട്ടർമാർ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. ഖത്തറിൽ വച്ച് അമേരിയ്ക്കയും ബ്രിട്ടനും പാകിസ്ഥാനുമൊക്കെ ‘റിബലുകൾ‘ക്ക് ട്രെയിനിങ്ങ് നൽകി.

സിറിയയിലും ലിബിയയിലുമുള്ള ആ 'റിബലുകൾ' ചേർന്ന് ഉണ്ടായ സംഘടനയാണ് ഐസിസ്.

ടർക്കിയുടെ സഹായത്തോടെ മധ്യപൂർവേഷ്യയിൽ, ഐസിസ് ലോകം കണ്ടിട്ടില്ലാത്ത എന്ന് പറയില്ല. ഭാരതത്തിൽ വന്ന ആക്രമണകാരികളെല്ലാം ആയിരക്കണക്കിനു കൊല്ലങ്ങളായി നമ്മോട് കാണിച്ച അതേ ക്രൂരതകൾ ഇന്ന് ഇന്റർനെറ്റ് യുഗത്തിൽ ജനങ്ങളോട് കാണിയ്ക്കാൻ തുടങ്ങി. അപ്പോഴും ഐസിസിനെ ഇല്ലാതെയാക്കാൻ ആരും ശ്രമിച്ചില്ല. അതിനു റഷ്യ വേണ്ടി വന്നു.
റഷ്യ രംഗത്തിറങ്ങി ഇത്രയും സമയമായി. ഈയിടേയായി പഴയ ഐസിസല്ല ന്യൂസുകളിലെല്ലാം. അവർ വീണ്ടും ‘റിബലുകളായി‘ മാറിത്തുടങ്ങി. പാവപ്പെട്ട റിബലുകളെ റഷ്യൻ ഭീകരർ കൊല്ലുന്നു എന്ന മട്ടിലാണ് ഇപ്പൊ വാർത്താപാരായണം.

ഇൻഡ്യയിൽ പണ്ട് മാവോവാദികൾ ഇലക്ഷൻ ബൂത്ത് ആക്രമിച്ചപ്പോൾ ബീ ബീ സി വാർത്ത കൊടുത്തത് സ്വാതന്ത്ര്യ സമര സേനാനികൾ ഇലക്ഷൻ ബൂത്താക്രമിച്ചു എന്നാണ്. മുംബൈ ആക്രമണം നടന്നപ്പോൾ ആയുധധാരികൾ മുംബൈ ആക്രമിച്ചു എന്നും.

ഇനി ഇങ്ങനെ പരസ്യമായി ആക്രമിയ്ക്കാൻ പറ്റിയില്ലേൽ പിന്നെന്താ വഴി. ഫ്രിഞ്ച് ഗ്രൂപ്പുകളെ ഉണ്ടാക്കി ഭരണം പിടിച്ചെടുക്കുക. പണമൊഴുക്കി എങ്ങനെയും അധികാരത്തിൽ നിന്നൊഴിവാക്കുക. പച്ചക്കള്ളങ്ങളും അർദ്ധസത്യങ്ങളും ചേർത്ത് ജനമനസ്സിൽ സംശയമുണ്ടാക്കുക. ഒന്നിനേയും ഒരു സിസ്റ്റത്തേയും വിശ്വസിയ്ക്കാനാവില്ലെന്ന നിലയിലെത്തിയ്ക്കുക. ആകെ പുകമറ ഉണ്ടാക്കുക. അതിൽ നിന്ന് തങ്ങൾക്കാവശ്യമുള്ള റിസൾട്ട് വരുത്തുക.
സോഷ്യൽ എഞ്ചിനീയറീങ്ങ് സാധ്യമായത് ഈ നാടകം മാത്രമെന്ന് കരുതരുത്. നാടകം അത് കാണുന്ന മാധ്യമപ്രവർത്തകർ, എലീറ്റുകൾ, പുത്തിജീവികൾ അക്കാഡമിക്കുകൾ ഇവരെ ഒക്കെ കാണിയ്ക്കാനാണ്. ടീവിയിൽ വാർത്തയായും പല പല ഡോക്യുമെന്ററീകളായുമൊക്കെ ഇങ്ങനെ പല സാധനങ്ങളും വരുന്നുണ്ടാരുന്നു എന്നുമോർക്കണം.

ഒരുദാഹരണം കൂടിക്കൊണ്ട് അവസാനിപ്പിയ്ക്കാം. ഇർഫൻ ഹബീബ് എന്ന പുംഗവൻ ഒരു സമ്മേളനത്തിൽ ബുദ്ധിശക്തിയുടെ കാര്യം നോക്കിയാൽ ആർ എസ് എസും ഐസിസും തമ്മിൽ വ്യത്യാസമൊന്നുമില്ല എന്ന് ഭീകരമായ ഒരു കോമഡി അടിച്ചു. കേട്ടിരുന്നവരെല്ലാം കോമഡി കേട്ട് ചിരിയ്ക്കുകയും ചെയ്തു (വീഡിയോ ലിങ്ക് ആദ്യ കമന്റിൽ) പിറ്റേന്ന് പത്രങ്ങൾ ആർ എസ് എസ് എന്നത് ഐസിസിനു തുല്യം എന്ന് ഇർഫാൻ ഹബീബ് പറഞ്ഞു എന്ന നിലയിൽ വാർത്ത കൊടുത്തു.

നമുക്കെല്ലാം വലിയ വിഷമമായി, എങ്ങനെയാണ് ഹേ താങ്കളാ താരതമ്യം നടത്തിയതെന്ന് നമ്മൾ ടൺ കണക്കിനു പോസ്റ്റുകളിട്ട് ചോദിച്ചു. നിഷ്പക്ഷരായവർ പോലും ട്വിറ്ററിൽ ആർ എസ് എസ്നു അനുകൂലമായി പ്രതികരിച്ചു. യുക്തിപരമായ ഒരു മറുപടിയും വന്നില്ല. അയാൾ തമാശിച്ചതാന്ന് വീഡിയോ കണ്ട് മനസ്സിലായി. നമ്മൾ ജയിച്ചതായി പ്രഖ്യാപിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിട്ടൺ സന്ദർശിച്ച സമയത്താരുന്നു ഈ തമാശ എന്ന് മറക്കരുത്. യൂകേയിലെ പ്രമുഖ പ്രത്രങ്ങൾ പ്രത്യേകിച്ച് ലെഫ്റ്റ് ലിബറൽ നാട്യത്തിൽ പ്രൊപ്പഗാണ്ട ചെയ്യുന്ന പത്രങ്ങൾ എഴുതി “ ഇൻഡ്യയിലെ ഏറ്റവും പ്രമുഖ ചരിത്രകാരൻ ഐസിസിനു തുല്യം എന്ന് വിശേഷിപ്പിച്ച തീവ്രവലതുപക്ഷ ഹിന്ദു തീവ്രവാദ പാരാമിലിറ്ററി സംഘടനയുടെ നേതാവായ ഇൻഡ്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി യൂ കേയിൽ“ എന്ന്.

എന്തിനാണു സീ ഐ ഡീകൾ തമാശകൾ പറയുന്നതെന്ന് മനസ്സിലായിക്കാണുമല്ലോ.

No comments:

Post a Comment