Friday, December 23, 2011

തമിഴൻ

ഗൂഗിൾ പ്ലസിലെ ഈ പോസ്റ്റിന്റെ കമന്റായിട്ടതാണ്.


മുല്ലപ്പെരിയാർ വിഷയത്തിൽ മലയാളി ചെയ്തത് തികച്ചും സംയമനപൂർണ്ണമായ സമരമായിരുന്നു. ഒരു ടൈം ബോംബ് തലയ്ക്കുമുകളിൽ കൊണ്ട്‌വന്ന് വച്ചിട്ട് പോലും വംശീയവിദ്വേഷമോ, വംശീയ അടിസ്ഥാനത്തിലുള്ള സമരങ്ങളോ നടപ്പാക്കാൻ ആരും ശ്രമിച്ചതുമില്ല.ഒരു നാട്ടിൽ ജീവിയ്ക്കുന്ന മറ്റുവംശജർക്കെതിരേ വ്യാപകമായി അക്രമമഴിച്ചുവിട്ട്, ഭീതി പടർത്തി ലഹളകൾ ഉണ്ടാക്കുന്നുണ്ടെങ്കിൽ ആ നാട്ടുകാർക്ക് എന്തെങ്കിലും കുഴപ്പമുണ്ടെന്നു വേണം കരുതാൻ.വളരെ വേണ്ടപ്പെട്ടവർ തമിഴ്നാട്ടിൽ ജീവിയ്ക്കുന്നു. എല്ലാവരും ഭീതിയിലാണ്. പക്ഷേ അതിന്റെപേരിൽ മുല്ലപ്പെരിയാർ വിഷയത്തിൽ ഒന്നും മിണ്ടരുത് എന്ന് പറയുന്നത് ശരിയല്ല. കോൺഗ്രസ്സ് ഗവണ്മെന്റ് ഈ വിഷയത്തിൽ ഒന്നുംചെയ്തതുപോലുമില്ല. ചെയ്യാതെ ഇതിലപ്പുറം വരാനൊന്നുമില്ല. ഇനി തമിഴ്നാട് പടയെടുത്ത് അതിർത്തിതാണ്ടി വന്ന് മലയാളനാട് പിടിച്ചടക്കിയാൽ ജനങ്ങൾക്ക് അറബിക്കടലിൽ കുടിലുകെട്ടാനൊന്നും കഴിയില്ലല്ലോ.

ഒരുകൂട്ടം തമിഴൻ പണ്ടുമുതലേ ഇതുപോലെ അതിവൈകാരികതയും ദീർഘദൃഷ്ടിയില്ലായ്മയും, വിവരക്കേടും കാണിയ്ക്കുന്ന കൂട്ടരാണ്. ഹിന്ദി വിരുദ്ധ സമരത്തിന്റെ പേരിൽ കാട്ടിക്കൂട്ടിയ അക്രമവും, വീരപ്പനെന്ന ഒന്നാംകിട ക്രമിനലിനെ വച്ച് ഏതാണ്ട് പത്തുമുപ്പതു കൊല്ലം സ്റ്റേറ്റിനോട് യുദ്ധം ചെയ്തതും, കാവേരീ നദീ ജലപ്രശ്നത്തിന്റെ പേരിൽ കാട്ടിക്കൂട്ടിയതും, എൽ ടീ ടീ യുടെ അതിഭീകരതെയെ സപ്പോർട്ട് ചെയ്ത് അന്താരാഷ്ട്ര തലത്തിൽ തന്നെ ഭീകരവാദത്തിന്റെയും ചാവേർബോംബിന്റേയും മറ്റും വഴിമരുന്നിട്ടതും മുല്ലപ്പെരിയാർ വിഷയത്തിൽ ഈ രോഷം കൊള്ളുന്നയിനം തമിഴർ തന്നെയാണ്.

ഒരു ഭാഷ സംസാരിയ്ക്കുന്നവർ എങ്ങനെയാണ് ഇതുപോലെയാകുന്നത്.? ഭാഷയ്ക്ക് സ്വഭാവം മാറ്റാനുള്ള കഴിവൊന്നുമില്ലല്ലോ.തമിഴിന്റെ സൌന്ദര്യം കാടനേയും കവിയാക്കേണ്ടതുമാണ്. അപ്പൊ വിദ്യാഭ്യാസമില്ലായ്മയും,രാഷ്ട്രീയ മുതലെടുപ്പുകാരുമാണ് കാര്യം എന്നുവരുന്നു. സാംസ്കാരികമായി അതിവൈകാരികത ആഘോഷിഷിയ്ക്കപ്പെടുന്നു എന്നതും കാരണമാകാം.

ശിവഗംഗ ഭാഗത്ത് പണ്ടുമുതലേ നടക്കു,ന്ന അവരുടേയിടയിൽ തന്നെയുള്ള അക്രമം ആലോചിച്ചാൽ ഇക്കാണുന്നത് വെറും സാമ്പിൾ ആണെന്നു കരുതേണ്ടി വരും. “വിരുമാണ്ടി’ എന്ന സിനിമ വയലൻസാണെന്ന് സംസാരിച്ചതിന്നിടയിൽ എന്റെയൊരു തമിഴ് സുഹൃത്താണ് അവിടെ യദാർത്ഥത്തിൽ നടക്കുന്നതിന്റെ ഒരംശം പോലും സിനിമയിലില്ല എന്ന് സ്വാനുഭവങ്ങൾ പറഞ്ഞ് ഉദാഹരിച്ചത്.

മുല്ലപ്പെരിയാർ വിഷയത്തിൽ നമുക്ക് സംസാരിക്കാതിരിയ്ക്കാനാവില്ല. ഇതിലും സംയമനം പാലിച്ച് സംസാരിയ്ക്കാൻ ഒരാൾക്കൂട്ടമെന്ന നിലയിൽ ഒരു സമൂഹത്തിനും കഴിയുകയുമില്ല. ‘തമിഴ്നാടിനു വെള്ളം‘ എന്ന മുദ്രാവാക്യവുമായി സമരം ചെയ്യുന്ന പാവങ്ങളെപ്പറ്റിയോർക്കാത്ത തമിഴൻ ....ക്ഷമിയ്ക്കണം.. എന്റെ സഹോദരനല്ല.

തമിഴൻ സ്വയം കുത്തിച്ചാകുകയാണ് എന്നതാണ് ഇതിന്റെ സങ്കടം.ജയലളിതയും വൈകോയും മുതൽ തോട്ടം നശിപ്പിക്കാൻ പോകുന്ന സാദാ കൊട്ടേഷങ്കാരുൾപ്പെടെ ഈ വിഷയത്തിൽ ഉൾപ്പെടുന്ന ഓരോരുത്തരും വീണ്ടും വീണ്ടും അവനവന്റെ നീതികേടിൽ നിന്ന് ശ്രദ്ധതിരിച്ചുമാറ്റാൻ സാദാ തമിഴനെ ഉപയോഗിയ്ക്കുകയാണ്. എന്ത് പറഞ്ഞാലും “തമിഴനെടാ..രത്തം തത്തം“ എന്നൊക്കെ നെഞ്ചത്തടിച്ച് അതിവൈകാരികത ഊറ്റുന്നവൻ, മനോഹരമായ ചരിത്ര സംസ്കൃതിയും ഭാഷയുമുള്ള ഒരു സമൂഹത്തിനെ അവന്റെ ഭൂതകാലത്തിലേയ്ക്കു പോലും തിരിച്ച് പോകാനാവാത്തവിധം അവന്റെ തന്നെ ശരീരത്തിൽ മുറിവുകളുണ്ടാക്കുകയാണ്.

അത് നോക്കി നിന്ന് ഒരു തമിഴൻ തന്നെയെന്ന നിലയിൽ സങ്കടപ്പെടാനേ കഴിയൂ. മധുരയും കൊല്ലവും എന്റെ തന്നെയാണെന്ന് വിശ്വസിയ്ക്കാൻ ഭാഷ തടസ്സം നിന്നിട്ടില്ല. ഒരേ ചരിത്രവും ഒരേ സംസ്കാരവും പേറുന്ന മലയാളിയും തമിഴനും ഒരേ വിഷയത്തിൽ പ്രതികരിയ്ക്കുന്ന രീതിവച്ച് നോക്കുമ്പോൾ നന്ദി പറയേണ്ടത് കേരളം മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടാക്കിയ ഹിന്ദു മുസ്ലീം കൃസ്ത്യൻ സെക്കുലർ കംയൂണിസ്റ്റ് മിഷണറിമാരെയാണ്.

പാമ്പിനേയും പാപ്പാവേയും പാത്താ പാപ്പാവേ കൊന്നിട്ടു മതി പാമ്പിനെ കൊല്ലുന്നതെന്ന് പറഞ്ഞു തരുന്നതിനു പകരം “ഒരു ജാതി , രു മതം , ഒരു ദൈവം മനുഷ്യന്, ഒരു യോനി ഒരാകാശം ഒരു ഭേദവുമില്ലതിൽ” എന്ന് പറഞ്ഞ് തന്ന മഹാത്മാക്കൾക്ക് നമസ്കാരം.

2 comments:

  1. തമിഴ്ന്റേതു പോലെ ഒരു ശക്തമായ പ്രാദേശീകപാർട്ടി ഇല്ലാതെ പോയത് കേരളത്തിന്റെ കഷ്ടകാലം. ഇവിടെ മന്ത്രിമാരും മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിമാരും ദിനം‌പ്രതി പ്രധാനമന്ത്രിയുടെ മുൻപിൽ വണങ്ങാൻ പോകുമ്പോൾ, അവിടെ ജയലളിത ചെന്നൈയിൽ ഇരുന്ന് പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി കാര്യം നേടുന്നു. രണ്ട് ദേശീയപാർട്ടികൾ നേതൃത്വം നൽകുന്ന മുന്നണികളെ പിന്തുണച്ചത് കേരളജനതചെയ്ത വലിയ തെറ്റ്. അവർക്ക് രണ്ടു പക്ഷത്തും കൂറുണ്ട്. വോട്ടു കൂടുതൽ തമിഴന്റേതായതിനാൽ അങ്ങോട്ടുള്ള ചായ്‌വും സ്പഷ്ടം. അനുഭവിക്കുകതന്നെ അല്ലാതെന്തു പറയാൻ.

    ReplyDelete
  2. I have linked to this post
    http://realestateidukki.com/idukki-news/

    ReplyDelete